Monday, October 1, 2012

ഒരു മാവേലിക്കഥപോലെ

(എന്റെ മനസ്സിന്റെ വാരന്ത്യപ്പതിപ്പില്‍ 2012 ആഗസ്റ്റ്‌ 21ന്‌ പ്രസിദ്ധികരിച്ചത്‌ )

അങ്ങിനെ ഒരോണക്കാലംകൂടി കഴിഞ്ഞു. നാളെ രാവിലെ മടങ്ങണം. എത്ര പെട്ടന്നാണ്ദിവസങ്ങള്കടന്നുപോയത്‌. മതിയായില്ല,  ഓര്മ്മകളുടെ മഞ്ചലിലേറി ദേശത്തിലെ ഓരോ ഇടവഴികളിലൂടേയും എത്ര സഞ്ചരിച്ചാലും കൊതിതീരില്ല. പാതിവഴിയില്വെച്ചു മുറിഞ്ഞുപോയ മോഹങ്ങളുടേയും സ്വപ്നങ്ങളുടേയും ഭാണ്ഡക്കെട്ടും പേറി കുനിഞ്ഞ ശിരസ്സുമായി നാടുവിടേണ്ടിവന്നവനല്ലെ താന്‍..വിശ്വപ്രസിദ്ധമായ മൂന്നടി മണ്ണിന്റെ കഥ, ഒരിയ്ക്കലും മറക്കാന്കഴിയാത്ത അനുഭവങ്ങള്‍.. ആലോചിയ്ക്കുമ്പോള്അത്ഭുതം തോന്നുന്നു മനുവിന്‌.

മനു..! പേരു പറഞ്ഞാല്ഇന്ന്ആരും അറിയില്ല തന്നെ, പാതാളത്തില്പോലും, പ്രിയതമ പ്രിയയൊഴികെ. എല്ലാവരുടെയും കണ്ണില്തമ്പുരാനാണ്താന്മാവേലിതമ്പുരാന്‍. ഒരിയ്ക്കല് ദേശത്തിന്റെയും അധികാരിയായിരുന്നു താന്‍. എന്നീട്ട്,  ഒടുവില്‍..!  വേണ്ട, ഒന്നും ഓര്ക്കേണ്ട..! സാധാരണക്കാരില്നിന്നും ഉയര്ന്നുവന്ന ഒരു യുവാവ്, അതും കീഴാളന്, ദേശത്തിനധികാരിയായി ജനപ്രീതിയാര്ജിയ്ക്കുന്നത് ഉള്ക്കൊള്ളാനാവില്ലല്ലോ ഒരുകാലത്തും സവര്ണ്ണരായ നാട്ടുപ്രമാണിമാര്ക്ക്‌.  ഭൂപരിഷ്കരണമടക്കം സമഭാവനയുടെ നവീനാശയങ്ങള്പ്രാവര്ത്തികമായാല്സമൂഹത്തില്തങ്ങളുടെ മേല്ക്കോയ്മ, എന്തിന്നിലനില്പ്പ്തന്നെ നഷ്ടപ്പെടും എന്നവര്ഞെട്ടലോടെ തിരിച്ചറിഞ്ഞു. അതോടൊപ്പം മാളികവീട്ടിലെ തമ്പുരാട്ടിക്കുട്ടിയുമായുള്ള തന്റെ പ്രണയം കൂടി പരസ്യമായപ്പോള്കലിപൂണ്ടുറഞ്ഞുതുള്ളി. പുകച്ചു പുറത്തു ചാടിയ്ക്കാന്പഠിച്ച പണി പതിനെട്ടും പയറ്റി,  വധശ്രമം പോലും. ഒടുവില്ചമച്ചെടുത്ത കള്ളപ്രമാണങ്ങളുടെ ബലത്തില്സര്വ്വദേശത്തിന്റേയും ഉടയോനായ വലിയതമ്പുരാനെ സ്വാധീനിച്ച്നേടിയെടുത്ത ഉത്തരവുമായി സര്വ്വസ്വവും കയ്യടക്കി അവര്‍. അതെ നാണയത്തില്ശക്തമായിത്തന്നെ തിരിച്ചടിയ്ക്കാമായിരുന്നു. പക്ഷെ, ചെയ്തില്ല. അന്നും ഇന്നും എന്നും സത്യത്തോടൊപ്പം നീതിന്യായവ്യവസ്ഥിതികള്ക്കുമുമ്പിലും തലകുനിച്ചേ ശീലമുള്ളു. അന്ന് ആഘാതത്തില്തളര്ന്നു വീണ അമ്മ പിന്നെ എഴുന്നേറ്റില്ല. അമ്മയുടെ ചിതാഭസ്മവും,  കന്യകയുടെ കണ്ണീര്ത്തുള്ളികളിലെഴുതിയ ആദ്യപ്രണയത്തിന്റെ അവസാന കുറിമാനവും ഹൃത്തിലെടുത്തുവെച്ച്, മൗനത്തില്പൊതിഞ്ഞ യാത്രമൊഴിയുമായി പടിയിറങ്ങി. മലയാളിയുടെ പ്രവാസത്തിന്റെ തുടക്കം.

ബാല്യകൗമാരങ്ങള്ആമോദത്തോടെ ചിലവഴിച്ച അമ്പലപ്പറമ്പിലെ തിരക്കൊഴിഞ്ഞ കോണില്അലസമായിരിയ്ക്കുമ്പോള്ഭൂതകാലത്തിന്റെ താഴ്വരകളിലൂടെ മെല്ലെ ചിറകിട്ടടിച്ചു തിരിച്ചു പറക്കുകയായിരുന്നു മനുവിന്റെ മനസ്സ്‌.
ഉത്സവപ്പിറ്റേന്ന്സന്ധ്യക്ക്ആളൊഴിഞ്ഞ അമ്പലപ്പറമ്പിലെ ആല്മരത്തിന്റെ ഹൃദയനൊമ്പരം കാറ്റിനു കൈമാറുന്ന ഇലച്ചില്ലകളുടെ മര്മ്മരത്തിന്കാതര്പ്പിച്ച്,  എല്ലാറ്റിനു സാക്ഷിയായി സന്ധ്യാംബരത്തില്തിളങ്ങി നില്ക്കുന്ന വലിയ നക്ഷത്രത്തില്മിഴിയര്പ്പിച്ച്അമ്പലപ്പറമ്പിലെ പുല്ത്തകിടിയില്ഏകനായി മലര്ന്നുകിടന്നിരുന്ന നിമിഷങ്ങള്‍. ഒരിയ്ക്കലും വാടാത്ത ഓര്മ്മകള്ഹൃദയാങ്കണത്തില്വീണ്ടും സൗരഭ്യത്തിന്റെ പൂക്കളം ചമയ്ക്കാന്തുടങ്ങുന്നു. ആളും ആരവും നിറഞ്ഞ ഉത്സവദിനത്തിലെ താളമേളങ്ങളേക്കാള്ശ്രവണസുഖം പകരും നിശ്ശബ്ദത അരങ്ങുതകര്ക്കുന്ന അന്തരീക്ഷം. ക്ഷേത്രാങ്കണത്തിന്റെ കിഴക്കെ അതിരിനപ്പുറത്തെ മാളികവീടിന്റെ രണ്ടാം നിലയില്തുറന്നിട്ട ജനലിനരികെ താളിയോല ഗ്രന്ഥത്തിനു മുന്നില്നിലവിളക്കിന്റെ പ്രഭയില്തിളങ്ങുന്ന കന്യകയുടെ മുഖകമലം. --"എന്തിനാ വെറുതെ ഇരുട്ടില്ഒറ്റയ്ക്ക്, സൂക്ഷിയ്ക്കണം, വല്ല ഇഴജന്തുക്കളുമുണ്ടാകും." -- നീണ്ടുവിടര്ന്ന മിഴികളും മോഹപ്പൂക്കള്പൊട്ടിമുളയ്ക്കാന്തുടങ്ങുന്ന മനസ്സും അമ്പലപ്പറമ്പിലെ നാട്ടുവെളിച്ചത്തിലെ നിഴലുകളുടെ ചെറുചലനങ്ങളിലേയ്ക്ക്കൗതുകത്തോടെ അതിലേറേ ഉത്കണ്ഠയോടെ നീളുമായിരുന്നു. പിറ്റേന്നു രാവിലെ പ്രദക്ഷിണവഴിയില്, അല്ലെങ്കില്ആല്ത്തറയ്ക്കരികില്വെച്ചു കണ്ടുമുട്ടുമ്പോള്പരിഭവിയ്ക്കുമായിരുന്നു. തന്റെ പെണ്ണിന്റെ മുഖത്തു പൊട്ടിമുളയ്ക്കുന്ന ചുവന്നുതുടുത്ത മുഖക്കുരുക്കള്ക്ക്അനുദിനം എങ്ങിനെയിങ്ങിനെ ചന്തം കൂടിവരുന്നു എന്നതിശയപ്പെട്ട്സ്വയം മറന്ന്നോക്കിനില്ക്കുമായിരുന്നു നിമിഷങ്ങളില്‍. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ...! കൈതപ്പൂവിന്റെ സുഗന്ധം ചുറ്റിലും പരക്കുന്നു.   ഒരു നിമിഷം മാവേലിയാണെന്ന കാര്യം മറന്നു. കണ്ണുകള്നിറഞ്ഞുതുളുമ്പി,  ഇരുട്ടിലെവിടേയെങ്കിലും ഒളിക്യാമറ കണ്ണും തുറന്നിരിയ്ക്കുന്നുണ്ടാവും, ചാനലുകള്ക്ക്ഫ്ലാഷ്ന്യൂസിനുള്ള വകുപ്പാകും എന്ന കാര്യങ്ങളെല്ലാം മറന്ന്,  പരിസരം മറന്ന്വിതുമ്പുകയായിരുന്നു മനുവപ്പോള്‍.

അമ്മയും കന്യകയുമൊക്കെ മണ്മറിഞ്ഞുപോയിട്ട്നാളുകളെത്ര കഴിഞ്ഞിരിയ്ക്കുന്നു.!  കാലമെത്ര കടന്നുപോയി .. നൂറ്റാണ്ടുകള്, യുഗങ്ങള്‍..അറിയില്ല, അല്ലെങ്കില്തന്നെ പാതാളത്തിലേയും ഭൂമിയിലേയും കാലഗണനക്രമങ്ങള്തമ്മില്വലിയ അന്തരമുണ്ട്‌. പാതാളത്തില്ഒരു പെണ്ണിനെ പാണിഗ്രഹണം ചെയ്യുന്നതോടെ പുരുഷന്മൃത്യു നിയമങ്ങള്ക്കതീതനാവും. മടുത്തു എന്നു തോന്നുമ്പോള്മരണം സ്വയം വരിയ്ക്കാന്കഴിയുന്നവന്‍. പാതാളത്തിലെ പൗരത്വം സ്വീകരിച്ച്പ്രിയയെ പാണിഗ്രഹണം ചെയ്തതോടെ താനും ഗണത്തില്അംഗമായി.

എല്ലാം നിയോഗമാണ്‌.  നേടുന്നതും നഷ്ടപ്പെടുന്നതും ഒന്നും ആരുടേയും ഇഷ്ടപ്രകാരമല്ലല്ലോ. ഏതോ അദൃശ്യശക്തി തീരുമാനിയ്ക്കുന്നു, അതു മാത്രം നടപ്പാക്കപ്പെടുന്നു.! അല്ലെങ്കില്എല്ലാ അലച്ചിലുകള്ക്കും ഒടുവില്പാതാളത്തില്ചെന്നെത്തുമായിരുന്നോ .പ്രിയയുടെ അച്ഛന്അഭയം തരുമായിരുന്നോ, ഏക മകളെ പരദേശിയായ തനിയ്ക്ക്പാണിഗ്രഹണം ചെയ്തു തരുമായിരുന്നോ. അദ്ദേഹത്തിന്റെ മരണശേഷം താന്പാതാള സാമ്രാജ്യത്തിന്റെ അധിപനായി മാറുമായിരുന്നോ. -- " ഗജകേസരിയോഗമുള്ളവനാണ്മനു, ഏതു പാതാളത്തില്ചെന്നുപെട്ടാലും അവിടെയും അവന്നല്ലൊരു ഇരിപ്പിടംതന്നെ കിട്ടും.."-- ചെറുപ്പത്തില്അമ്മ പറയാറുള്ള വാക്കുകള്ശരിയ്ക്കും അറം പറ്റുകയായിരുന്നു.

പക്ഷെ, ഇന്ന്ഭൂമിമലയാളത്തില്കാലം വല്ലാതെ മാറിയിരിയ്ക്കുന്നു. എല്ലാം വെറും യാന്ത്രികമായ ചടങ്ങുകള്മാത്രമായി. ആഘോഷങ്ങള്ക്കിടിയിലെ പ്രച്ഛന്നവേഷക്കാരനായ വെറുമൊരു കോമാളി മാത്രമാണ്ഇന്നു താന്‍. മടുക്കാന്തുടങ്ങി. ഓരോ തവണ മടങ്ങുമ്പോഴും വിചാരിയ്ക്കും ഇനിയൊരിയ്ക്കലും ഒരു തിരിച്ചുവരവില്ലെന്ന്‌. പക്ഷെ, കഴിയില്ല. ചിങ്ങമാസം പുലര്ന്നുവെന്നറിഞ്ഞാല്പ്പിന്നെ ഇരുപ്പുറയ്ക്കില്ല. ആവണിത്തെന്നലിന്റെ കുളിര്മനസ്സിലേയ്ക്ക്പടരും. !  ഓലക്കുടയും മെതിയടിയും പൊടിതട്ടുന്നതു കണ്ടപ്പോഴെ ഇത്തവണയും പ്രിയയുടെ മുഖം ചുളിഞ്ഞു. മന്ത്രിയുടെ മുഖത്ത്ആശങ്ക നിറഞ്ഞു. ഒരുക്കത്തിനിടയില്കരുതലെടുക്കേണ്ട കാര്യങ്ങളുടെ പട്ടിക നിരത്തുമ്പോള്മന്ത്രിയുടെ വാക്കുകളില്പരിഹാസം നിറഞ്ഞു നിന്നു . ദൈവത്തിന്റെ സ്വന്തം ഭാഷ മാതൃഭാഷയായ പാതാളത്തിലും കേരളത്തിലെ ചാനലുകള്ലഭ്യമായതിനാല്കുറ്റപത്രവും ക്രൈം ഫയലും സീരിയലുമൊക്കെ സ്ഥിരമായി കാണാന്തിരക്കുകള്ക്കിടയിലും സമയം കണ്ടെത്തുന്ന മന്ത്രിയ്ക്ക്തിരുമനസ്സിന്റെ ജന്മനാടിനെക്കുറിച്ച്നല്ല ' അറിവും മതിപ്പും ബഹുമാനവുമാണ്'..! വലിയ ഒലക്കുടയും കനംകൂടിയ മെതിയടിയുമായി ഏറ്റവും വലിയ രഥത്തില്സഞ്ചരിച്ചാല്ഓരോ ടോളിലും അഞ്ഞൂറു രൂപവെച്ച്കൊടുക്കേണ്ടി വരുമെന്ന്മന്ത്രി പറഞ്ഞപ്പോഴാണ്ഓര്ത്തതുതന്നെ.!

"ഓണസന്ധ്യകളില്തെരുവോരങ്ങളിലെ സ്വീകരണയോഗങ്ങളില്ജനങ്ങളെ രസിപ്പിയ്ക്കാന്പഴയകാല വീരസാഹസിക കഥകള്വിളിച്ചുപറയുമ്പോള്കരുതല്വേണം തിരുമനസ്സേ, അല്ലെങ്കില്വിവരമറിയും. കാലപ്പഴക്കം നോക്കിയില്ല ആളും തരവും നോക്കിയാണ്നാട്ടില്ഇപ്പോള്നടപടികളെല്ലാം. കൂട്ടത്തിലുള്ള താന്തോന്നികളുടെ സമ്മര്ദ്ദങ്ങള്ക്കു വഴങ്ങി അവരുടെ സില്ബന്തികള്ക്ക്ചോദിയ്ക്കുന്നതെല്ലാം ചില്ലറ ചില്ലറയായി എഴുതികൊടുത്തും താളത്തിനുതുള്ളിയും അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും മാലിന്യകൂമ്പാരത്തില്കഴുത്തോളം മുങ്ങിനില്ക്കുന്ന പാവം ഭരണാധികാരി തന്റെ മുന്ഗാമികളില്ജനപ്രിയരെ തിരഞ്ഞുപിടിച്ച്കേസുകളില്കുടുക്കി-- "എല്ലാരും കണക്കാണ്‌"-- എന്ന്സ്ഥാപിയ്ക്കാന്ശ്രമിയ്ക്കുന്ന കാലമാണിത്‌. അങ്ങ്സൂക്ഷിയ്ക്കണം, പഴയ മൂന്നടിമണ്ണുദാനത്തിന്റെ പേരില്, ഈശ്വരാ,  അങ്ങയെ..." മന്ത്രിയുടെ ശബ്ദമിടറി. ഒരു നിമിഷത്തെ മൗനത്തിനുശേഷം അദ്ദേഹം തുടര്ന്നു.

"പറയുന്നതുകൊണ്ട്ഒന്നും തോന്നരുത്പ്രഭോ, ഒളികാമറയുടെ കാലമാണിത്, പാര്ട്ടി ഓഫീസിലെ സ്വകാര്യതയില്, ചെങ്കൊടിയുടെ മറവില്നടക്കുന്ന കാര്യങ്ങള്പോലും റെക്കോഡു ചെയ്യപ്പെടുന്ന കാലം. ഖദര്വസ്ത്രങ്ങളിലെ കറ കഴുകികളയാന്പാര്ട്ടിയാഫീസിന്റെ വരാന്തകളിലൂടെ ബക്കറ്റില്വെള്ളവുമായി നടന്ന ഉണ്ണിയാശാന്മാരുടെ കാലമൊക്കെ പോയി. എവിടെയും ക്യാമറയാണിപ്പോള്‍. സ്വന്തം വീട്ടിലെ ബെഡ്റൂമില്ദമ്പതികള്ക്ക്പോലും പേടികൂടാതെ ബന്ധപ്പെടാന്പറ്റാത്ത കാലമാണ്അങ്ങയുടെ നാട്ടില്, കലികാലം. കരുതല്വേണം പ്രഭോ..ഇത്രയും കാലം കാത്തുസൂക്ഷിച്ച സല്പ്പേര്നൈമിഷക സുഖങ്ങള്ക്കുവേണ്ടി കളഞ്ഞു കുളിയ്ക്കരുത്‌. തിരുവാതിര കളിയ്ക്കുന്ന മലയാളിമങ്കമാരുടെ സെറ്റുമുണ്ടിന്മറയത്തെ ചെറുചലനങ്ങളില്പോലും ഹരം കൊണ്ട്സ്വയം മറക്കുന്ന അങ്ങയുടെ ശീലം അറിയാവുന്നതുകൊണ്ടു പറഞ്ഞുപോയതാണ്, പൊറുക്കണം...

തീവണ്ടിയാത്ര, അതും അങ്ങേയ്ക്കു ഹരമാണല്ലോ. സഹയാത്രികരായ തരുണിമണികളിളോടുള്ള പെരുമാറ്റത്തിലും നല്ല കരുതല്വേണം.. നല്ല വിദ്യഭ്യാസം, തുറന്ന പെരുമാറ്റം, അതിലേറെ തുറന്ന വസ്ത്രധാരണരീതികള്, ലോകത്തിലുള്ള ഏതു വിഷയത്തേക്കുറിച്ചും ഒരു മടിയുംകൂടാതെ വെട്ടിതുറന്നുപറയാനുള്ള തന്റേടം. ആംഗലേയവും മലയാളവും ചേരുംപടി ചേര്ത്തുള്ള അനര്ഗളനിര്ഗള മണിപ്രവാളം. കാക്കയുടെ വിശപ്പും അടങ്ങും പശുവിന്റെ കടിയും മാറും എന്ന്പണ്ട്ഗുരുകുലത്തിലെ ജീവശാസ്ത്രാഭ്യസനത്തിനിടെ ഗ്രഹിച്ചിട്ടുള്ള സഹജീവനത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള വര്ണ്ണനകള്‍..എല്ലാം കൂടിയാവുമ്പോള്ഏതു വിശ്വാമിത്രനും ഒന്നിളകും..ഒരു "ലിവിംഗ്ടുഗതര്‍" കയ്യോടെ തരപ്പെടുമെന്ന്മോഹിച്ച്കൈക്രിയക്കൊരുങ്ങും. പെട്ടന്നായിരിയ്ക്കും നാഗവല്ലിയുടെ രൂപവും ഭാവവും മാറുന്നത്‌. നാട്ടുകാര്ഇടപെടും, ഉണ്ണിയാര്ച്ചയുടെ മുമ്പിലെ ചന്തുവെന്നപോല്പുരുഷന്ഇളിഭ്യനാകും, വിഷണ്ണനാകും. പോലിസെത്തും. ചാനലുകള്ആഘോഷമാക്കി മാറ്റും..പാശ്ചാത്യജീവിതരീതികളെ അന്ധമായി വാരിപുണര്ന്നഭിരമിയ്ക്കാന്മോഹിയ്ക്കുമ്പോഴും പാതിവൃത്യം,  ചാരിത്ര്യം തുടങ്ങിയ മഹനീയ പാരമ്പര്യത്തിന്റേയും പഴമയുടേയും പവിത്രമായ മഞ്ഞച്ചരടുകള്പൊട്ടിച്ചെറിയാനാവാതെ വീര്പ്പുമുട്ടുകയാണ്പ്രഭോ അങ്ങയുടെ നാട്ടിലെ ആധുനിക പെണ്മനസ്സുകള്‍."--

മലയാളിമങ്കമാരെക്കുറിച്ചുള്ള മന്ത്രിയുടെ പരാമര്ശം മനസ്സില്അല്പ്പം നീരസമുണര്ത്തി..എങ്കിലും പുറത്തു കാണിച്ചില്ല. അദ്ദേഹത്തെ പറഞ്ഞിട്ടും കാര്യമില്ല, സദാനേരവും പരിഭവിച്ചും കലഹിച്ചും കണ്ണീരൊഴുക്കിയും അന്യ പുരുഷന്റെ സ്നേഹത്തിന്കൊതിച്ചും സീരിയലുകളില്നിറഞ്ഞുനില്ക്കുകയും ഇടവേളകളിലെ പരസ്യനിമിഷങ്ങളില്തുണിക്കടകളിലേയും, ജ്വല്ലറികളിലേയും,മാളുകളിലേയും ഷോപ്പിങ്സമയത്തു മാത്രം ഭര്ത്താവിനോട്സ്നേഹം കാണിയ്ക്കുകയും ചെയ്യുന്ന ചാനലുകളിലെ "സ്ത്രീ ജന്മങ്ങളെ" മാത്രമല്ലെ ഏകപത്നിവൃതക്കാരാനും ഒരിയ്ക്കല്പോലും ഭൂമിമലയാളം സന്ദര്ശിയ്ക്കാത്തവനുമായ പാവം മന്ത്രി കണ്ടിട്ടുള്ളു. യഥാര്ത്ഥ മലയാളിമങ്കയുടെ ഭാവശുദ്ധിയേയും സ്വഭാവമഹിമയേയും പറ്റി അദ്ദേഹത്തിന്എന്തറിയാം.!

ബുദ്ധിമാനാണ്തന്റെ മന്ത്രി.  എല്ലാ കാര്യങ്ങളിലും വലംകൈ, വഴികാട്ടി, അതിലുപരി സുഹൃത്തും..വല്ല വകയിലെ അളിയനോ, അകന്ന ബന്ധുവോ ആയിരുന്നെങ്കില്എന്താകുമായിരുന്നു അവസ്ഥ.!.എന്തെങ്കിലും കുടുംബവഴക്കിന്റെ പേരിലുള്ള സൗന്ദര്യപിണക്കത്തിന്റെ നിമിഷത്തില്പത്രസമ്മേളനം നടത്തി പലതും വിളിച്ചു പറഞ്ഞാല്‍.!  ഒന്നോര്ത്താല്അവിടെ തീരുന്ന മാന്യതയൊക്കെയല്ലെ തനിയ്ക്കുമുള്ളു. ഇല്ല, ഒരിയ്ക്കലും തന്റെ മന്ത്രി അതു ചെയ്യില്ല..പാതളത്തില്ചെന്നിറങ്ങിയ ആദ്യനാളികളിലെന്നോ ആരാധനയോടെ അതിലേറെ വിധേയത്വത്തോടെ സാരഥിയുടെ വേഷത്തില്കൂടെ കൂടിയതാണ്‌. പ്രിയയ്ക്ക്സ്വപ്നത്തില്പോലും സങ്കല്പ്പിയ്ക്കാന്കഴിയാത്ത തന്റെ മനസ്സിന്റെ ഉള്ളറകളിലെ രഹസ്യങ്ങള്, എന്തിന്ചിന്തകള്പോലും എത്ര അനായാസം വായിച്ചെടുക്കാന്കഴിയുന്നു അദ്ദേഹത്തിന്‌.

മദ്യത്തിന്ഒരിയ്ക്കലും തന്നെ ആകര്ഷിയ്ക്കാന്കഴിഞ്ഞിട്ടില്ല. ബീവറേജിസിന്റെ മുമ്പിലെ നീണ്ട നിരകള്ക്കോ, ബാറുകളുടെ നിയോണ്ബള്ബുകള്ക്കോ, പാന്മസാലകള്നിരത്തിവെച്ച തെരുവകള്ക്കോ തന്നില്ഒരു ചലനവും ഉണ്ടാക്കാന്കഴിയില്ല..പക്ഷെ സെറ്റു മുണ്ടുടുത്ത്തിരുവാതിര കളിയ്ക്കുന്ന മലയാളി മങ്കമാരുടെ ചടുലചലനങ്ങള്, ലാസ്യഭാവങ്ങള്‍.. കാഴ്ചയില്അടിതെറ്റും, മനസ്സു പതറും, പരിസരം പോലും മറന്ന്കണ്ണിമ ചിമ്മാതെ നോക്കിയിരിയ്ക്കും. സൗഹൃദമുണ്ടായിരുന്നു ഓരോ കാലഘട്ടത്തിലും അവരില്പലരുമായും. നിമിഷങ്ങളിലെല്ലാം ആദ്യാനുരാഗത്തിലെ നായികയായ കന്യകയുടെ രൂപഭാവങ്ങള്കണ്ടെത്താന്ശ്രമിയ്ക്കും ഇനിയും കൗമാരം പൂര്ണ്ണമായും കൈവിടാത്ത തന്റെ മനസ്സ്‌.  അത്യപൂര്വ്വമായി അത്തരം ചില അടുപ്പങ്ങള്പരിധികള്ലംഘിച്ച്അരുതാപ്പുറങ്ങളിലേയ്ക്കും പടരാറുണ്ട്‌.  ഒന്നും മനപൂര്വ്വമായിരുന്നില്ല. പ്രണയനിമിഷങ്ങള്ബലമായോ വിലകൊടുത്തോ വാങ്ങാന്കഴിയില്ല എന്നറിയാം. അതിനായി ഒരിയ്ക്കലും ശ്രമിച്ചിട്ടുമില്ല. എല്ലാം ഒരു നിമിത്തം പോലെ വന്നു ഭവിയ്ക്കുകയായിരുന്നു. മഹാബലി എന്ന വിലമതിയ്ക്കാനാവത്ത വ്യക്തിപ്രഭാവത്തിനുമുമ്പില്ആദരപൂര്വ്വം, അതിലേറേ പ്രണയപൂര്വ്വം സ്വയം സമര്പ്പിയ്ക്കുകയായിരുന്നു അവര്‍. തളിര്വെറ്റിലയുടെ മൃദുമേനിയും, വാസനചുണ്ണാമ്പിന്റെ മാദകഗന്ധവും, കളിയടയ്ക്കയുടെ കറുമുറ കുസൃതിയും നിറച്ച ചെല്ലവുമൊരുക്കി കാതങ്ങള്ക്കകലെ നിന്നുമെത്തുന്ന മെതിയടിയുടെ ശബ്ദത്തിനായി കാതോര്ത്ത്,  വഴിക്കണ്ണുമായി പ്രണയപൂര്വ്വം കാത്തിരിയ്ക്കുകയായിരുന്നു. ഓരോണത്തിനു മാത്രമല്ല. പിന്നേയും പിന്നേയും ഒരുപാടൊരുപാട്ഓണങ്ങള്ക്കായി.!

അന്യദേശങ്ങളില്നിന്നെത്തുന്ന പുരുഷന്റെ ആകാരസൗഷ്ടവത്തിലും ശബ്ദസൗകുമാര്യത്തിലും, വാഗ്ചാതുരിയിലും ആകൃഷ്ടരായി സ്വയം മറന്നു കീഴടങ്ങുക, എക്കാലത്തേയും ഭൂമിയിലെ പെണ്വര്ഗ്ഗത്തിന്റെ ചാപല്യമാണത്‌. ഒടുവില്വിരഹത്തിന്റെ മൂടല്മഞ്ഞ്പൊതിഞ്ഞ്അവ്യക്തമായ ഹൃദയജാലകത്തിലൂടെ വഴിക്കണ്ണും നട്ട്അനന്തമായ കാത്തിരുപ്പു തുടരുക. യുഗങ്ങള്ക്കപ്പുറം ഗന്ധര്വന്മാരുടെ കാലംമുതലെ തുടങ്ങിയ പെണ്മനസ്സുകളുടെ നിയോഗം ഇന്നും തുടരുന്നു. ഉത്തരേന്ത്യയില്നിന്നുമെത്തുന്ന നിരക്ഷരരായ കരാര്തൊഴിലാളികളില്ഷാരുക്ഖാന്റെ പ്രസരിപ്പും, അമീര്ഖാന്റെ നിഷ്കളങ്കതയും, സല്മാന്ഖാന്റെ കരുത്തും ദര്ശിച്ച്ഒരന്തവുമില്ലാതെ ജീവിതത്തീവണ്ടിയിലെ കുടുസുമുറിയിലേയ്ക്ക്വലതുകാലെടുത്തു വെയ്ക്കാന്തുനിയുന്നു ചിലര് മഞ്ഞച്ചരടിന്റെ നിറം മങ്ങും മുമ്പെ ഒഴിമുറിയ്ക്കൊരുങ്ങുന്ന അഭ്യസ്തവിദ്യരാല്സമ്പന്നമായ ആധുനികഭൂമിമലയാളത്തില്പോലും.

പലപ്പോഴും ഓണാഘോഷം കഴിഞ്ഞ്പാതാളത്തിലേയ്ക്കു മടങ്ങുമ്പോള്കുറ്റബോധംകൊണ്ട്മനസ്സ്പിടയാറുണ്ട്‌..പ്രിയയുടെ സ്നേഹത്തിന്റെ നിറത്തിങ്കളിലേക്കാണ്താന്കളങ്കംകോരിയൊഴിയ്ക്കുന്നത്എന്നു തോന്നലില്മുഖം കുനിയും. തീര്ത്തും പരിശുദ്ധവും പരിപാവനവുമാണ്പാതാളത്തിലെ ജീവിതരീതികള്‍. കാറ്റും പ്രകാശവും കുറഞ്ഞ അന്തരീക്ഷത്തില്ജീവിയ്ക്കുന്നതുകൊണ്ടാകാം പാതാളത്തിലെ സ്ത്രീകള്ക്ക്ഭൂലോക മങ്കകളോളം അഴകില്ല, പക്ഷെ, പാതിവൃത്യത്തിന്റെ പര്യായമാണവര്‍. അഗമ്യഗമനത്തെക്കാള്അഭികാമ്യം അകാലമൃത്യുവാണെന്നു കരുതുന്നു അവര്‍.

കാമനകള്സുനാമിത്തിരകളായി പരിധികള്ലംഘിച്ച്ആഞ്ഞടിച്ചിരുന്നു നാളുകള്അസ്തമിയ്ക്കാന്തുടങ്ങിരിയ്ക്കുന്നു. ഗൃഹാസ്ഥശ്രമത്തിനും വാനപ്രസ്ഥത്തിനുമിടയിലെ തൃശ്ശങ്കുവിലെവിടെയോ കുരുങ്ങിക്കിടക്കുന്നു മനസ്സ്കുഞ്ഞോളങ്ങള്അലയടിയ്ക്കുന്ന ഒരു തടാകത്തിനു സമാനം ശാന്തമായിരിയ്ക്കുന്നു. അത്തരമൊരു മാനസ്സികാവസ്ഥയില്ഏത്ഉല്ലാസയാത്രയും ക്രമേണ തീര്ത്ഥയാത്രയ്ക്കു സമമാകും. താങ്ങും തണലുമായി ജീവിതപങ്കാളി എപ്പോഴും കൂടെ വേണമെന്നു തോന്നാന്തുടങ്ങും.
ഇത്തവണ തീര്ച്ചയായും പ്രിയയെ കൂടെ കൂട്ടണമെന്നു കരുതിയതാണ്‌.എത്രയോ തവണ അവള്മോഹിച്ചിരിയ്ക്കുന്നു--" അങ്ങയുടെ നാട്ടിലേയ്ക്ക്ഓണത്തിന്എന്നേകൂടി കൊണ്ടുപൊയ്ക്കൂടെ." ഒരോ തവണയും ഒരോരോ ഒഴിവുകഴിവുകള്പറയും ഭൂമിമലയാളത്തിലെ തന്റെ സ്വൈരവിഹാരത്തിന്അവള്തടസ്സമാകുമെന്ന്നിനച്ച്മറ്റേതു സാധാരണ പുരുഷനെപോലേയും സ്വാര്ത്ഥനായി മാറും താന്‍. പക്ഷെ ഇത്തവണ..അവള്ക്കും സന്തോഷമായി.ഒരുക്കങ്ങള്തുടങ്ങി. പക്ഷെ, അവിടെയും മന്ത്രി ഉപദേശവുമായെത്തി..--" ഇത്രയും വര്ഷം കൂടെ ഇല്ലാതിരുന്ന ഒരു സ്ത്രീ മഹാബലിയുടെ കൂടെ നിരന്തരം സഞ്ചരിയ്ക്കുന്നതു കണ്ടാല്നാട്ടിലെ സദാചാര പോലീസുകാര്അടങ്ങിയിരിക്കില്ല..പൊതുനിരത്തില്വെച്ച്പിടികൂടി അപമാനിയ്ക്കും..തിരുമനസ്സിനെ മാത്രമല്ല..തമ്പുരാട്ടിയേയും. അവിടുത്തെപോലെയുള്ള കുലീനകളായ സ്ത്രീകള്ക്ക്കുടുംബസമേതം സഞ്ചരിയ്ക്കാന്പറ്റിയ അന്തരീക്ഷമല്ല ഇപ്പോള്ഭൂമിമലയാളത്തില്‍.!  “

പെട്ടന്ന്മൂക്കിലേക്കടിച്ചു കയറിയ ദുര്ഗന്ധം മനുവിനെ ചിന്തകളില്നിന്നുമുണര്ത്തി. മാലിന്യക്കൂമ്പാരങ്ങള്നിറഞ്ഞ തെരുവുകള്ക്ക്പ്രശസ്തമായ ആനന്ദപുരം പഞ്ചായത്തിലൂടെ ചലിയ്ക്കുകയായിരുന്നു രഥചക്രങ്ങളപ്പോള്‍. ഇവിടുത്തെ പഞ്ചായത്ത്മെംബറുടെ നെടുമാംഗല്യത്തില്രണ്ടുമൂന്നുവര്ഷം മുമ്പ്ഇതുപോലെ ഓരോണക്കാലത്ത്താനും പങ്കെടുത്തിരുന്നു. അമ്പതുകളിലും ശ്രീകൃഷ്ണന്റെ ലീലാവിലാസങ്ങളും കാമദേവന്റെ തേജസ്സും കാത്തു സൂക്ഷിയ്ക്കുന്ന, വിവരവും വിദ്യാഭ്യാസവുമുള്ള വിദ്വാനെ ഏറേ ആദരവോടെയാണ്അന്ന്താന്നോക്കിക്കണ്ടത്‌. ഭരണകാര്യങ്ങളില്കേമനാവും എന്നു കരുതിയാണ്കേന്ദ്രപ്പഞ്ചായത്ത്കുടുംബ സ്വത്താക്കി അടക്കിവാഴുന്ന വടക്കെ മാളികവീട്ടിലെ ശീമത്തമ്പുരാട്ടി വിദ്വാനെ ഇവിടുത്തെ മെംബറാക്കിയത്‌. എന്നിട്ടിപ്പോള്എവിടെ ഏഭ്യന്‍..? പഞ്ചായത്ത്ചീഞ്ഞുനാറുമ്പോള്ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിലെ ശീതികരിച്ച സ്യൂട്ടിലിരുന്ന്വീണ വായിച്ചും വിയര്പ്പോഹരി പങ്കുവെച്ചും രസിയ്ക്കുകയായിരിയ്ക്കും കേമന്‍.!...സഹജീവികളായ പാവങ്ങളുടെ കണ്ണുനീരിനു വില കല്പ്പിയ്ക്കാതെ ചുറ്റുപാടുകള്മറന്നുകൊണ്ട്മതിമറന്ന്ആനന്ദിയ്ക്കാന്കഴിയുക, എന്നിട്ട്അവരെക്കുറിച്ച്പുസ്തകമെഴുതി കേമനാവുക, ഒരര്ത്ഥത്തില്വല്ലാത്തൊരു സിദ്ധി തന്നെയാണത്‌.! പക്ഷെ,.എന്തെ തനിയ്ക്ക്ഒരിയ്ക്കല്പോലും അങ്ങിനെയാവാന്കഴിയുന്നില്ല...!

എല്ലാവരാലും അവഗണിയ്ക്കപ്പെട്ടു കിടക്കുന്ന കാസര്ഗോട്ടെ എന്ഡോസള്ഫാന്ഇരകളുടെ കണ്ണീര്ത്തുള്ളികള്കണികണ്ടാണ്യാത്ര തുടങ്ങിയത്‌. അവിടെവച്ചേ മങ്ങി ഓണഘോഷങ്ങളുടെ തിളക്കം. പിന്നേയും ഓരോ ജില്ലകളിലും എന്തെല്ലാം കാഴ്ചകള്‍..! പാലിയക്കരയിലെ ടോള്ബൂത്തില്സഞ്ചാരസ്വാതന്ത്രത്തിനായി ഇനാം കൊടുക്കാന്അടിമകളെ പോലെ നിരന്നുനില്ക്കുന്ന, ഒരു കാലത്തെ വിപ്ലവബോധത്തിന്റെ പര്യായമായിരുന്ന ജനാധിപത്യ രാജ്യത്തിലെ സാക്ഷരജനതയുടെ അച്ചടക്കം കണ്ടപ്പോള്അത്ഭുതം തോന്നി. കാലം ദൃശ്യമാധ്യമങ്ങളുടെ രൂപത്തില്അവരുടെ സിരകളില്നിഷ്ക്രിയത്വത്തിന്റേയും നിസ്സംഗതയുടെയും ഒപ്പം അരാഷ്ട്രീയവാദത്തിന്റേയും, കമ്പോളസംസ്കാരത്തിന്റേയും മാരകമായ ലഹരി മരുന്നു കുത്തിവെച്ച്പ്രതികരണശേഷി എത്ര ഭംഗിയായി കവര്ന്നെടുത്തിരിയ്ക്കുന്നു.! വികസനം എന്ന വാക്കില്ആരോ കൈവിഷം കൊടുത്തിരിയ്ക്കുന്നുതുപോലെ എത്രയെത്ര ആവര്ത്തിച്ചിട്ടും ഒരു പാഠവും പഠിയ്ക്കാതെ ആരൊക്കയോ ചേര്ന്നൊരുക്കുന്ന ചതിക്കുഴികളില്പിന്നേയും പിന്നേയും കാലിടറി വീഴുന്നു പാവങ്ങള്‍.

ദേശസ്നേഹമുള്ളവരാണ്ഇപ്പോള്ഭൂമിമലയാളമുള്പ്പെടുന്ന മഹാഭാരതത്തിലെ ജനങ്ങള്‍. രാജ്യപുരോഗതിയ്ക്കായി സ്വന്തം നെഞ്ചില്ആണവനിലയം സ്ഥാപിച്ചാല്പോലും സഹിഷ്ണുതയോടെ സഹകരിയ്ക്കാന്തയാറായ്യെന്നു വരും അവര്‍. പക്ഷെ, അതിനാദ്യമായി വിശ്വാസം ആര്ജിച്ച്അവരുടെ ഹൃദയത്തില്സ്ഥാനം ഉറപ്പിയ്ക്കാന്കഴിയണം..അതിന്ആത്മാര്ത്ഥത വേണം, സത്യസന്ധത വേണം. തുറന്ന സമീപനം വേണം. ഇന്നത്തെ ഭരണാധികാരികള്‍..! എങ്ങിനെ അവര്ക്കിത്രയും സ്വാര്ത്ഥരാകാന്കഴിയുന്നു..അത്ഭുതം തോന്നുന്നു പലതും കാണുമ്പോഴും കേള്ക്കുമ്പോഴും..

ഒരിയ്ക്കല്താനും ഇവിടുത്തെ ഭരണധികാരിയായിരുന്നു . ഇന്നും പാതാളത്തിലെ ഭരണാധികാരി. പക്ഷെ, അപ്പോഴും ആരേയും അമ്പരപ്പിയ്ക്കുന്ന വിധം കോടാനുകോടി സ്വത്തുക്കളുടെ കണക്കുകള്പറയാനില്ല തനിയ്ക്ക്‌.. സ്വദേശത്തോ വിദേശത്തോ കണക്കില്പ്പെടാത്ത നിക്ഷേപങ്ങളുമില്ല..ബിനാമിവ്യവസായങ്ങളോ, മക്കളെ പിന്ഗാമികളാക്കണമെന്ന അതിമോഹമോ ഇല്ല. പ്രജകളുടെ ക്ഷേമം, ഐശ്വര്യം, അവരുടെ തെളിഞ്ഞ മുഖത്തെ പുഞ്ചിരി, സ്നേഹം, ആദരവ്അതൊക്കെയുള്ളു ഇന്നും സമ്പാദ്യമായി. കൊടുത്തെ ശീലിച്ചിട്ടുള്ളു, ദാനം കൊടുക്കുന്ന നിമിഷങ്ങളില്അനുഭവിയ്ക്കുന്ന സംതൃപ്തി,..അനുഭവിച്ചറിയണം അതിന്റെ സുഖം.! മതി തനിയ്ക്കതുമാത്രം മതി, മനസ്സമാധാനത്തിനും സ്വസ്ഥതയ്ക്കും അതാണ്ഉത്തമം.

രഥം അതിര്ത്തി കടക്കാനൊരുങ്ങുകയായിരുന്നു. മുഹൂര്ത്തത്തില്ഏതൊരു മലയാളിയുടേതുമെന്നപോലെ മനുവിന്റെ ഉള്ളും ഒന്നുപിടഞ്ഞു, രഥചക്രങ്ങള്ക്കു വേഗത കുറഞ്ഞു.. മെല്ലെ തിരിഞ്ഞു നോക്കി. കണ്മുമ്പില്കരടായി നിറഞ്ഞുനില്ക്കുന്നു എമര്ജിംഗ്കേരളയുടേ വലിയ കമാനങ്ങള്‍.! അസ്വസ്ഥതയോടെ മുഖം തിരിച്ചു. അടുത്ത തവണ വരുമ്പോളേയ്ക്കും അവസാന മരവും മുറിച്ചുമാറ്റപ്പെട്ടിരിയ്ക്കും. അവസാന പക്ഷിക്കൂട്ടവും പറന്നുപോയിരിയ്ക്കും..പുഴയിലെ ശേഷിയ്ക്കുന്ന മണലും ഊറ്റിയെടുക്കപ്പെട്ടിരിയ്ക്കും.! "ഈശ്വരാ, അങ്ങയുടെ സ്വന്തം നാട്‌. അങ്ങേയ്ക്കുപോലും രക്ഷിയ്ക്കാന്കഴിയാത്ത വിധം.! അപ്പോള്മനുവിന്റെ മനസ്സില്നിന്നുമുതിര്ന്ന നിശ്വാസത്തിന്വരണ്ട പാലക്കാടന്കാറ്റിന്റെ ചൂടായിരുന്നു.

--- പാഴ്മരുഭൂമി ഒരിയ്ക്കല്ദൈവത്തിന്റെ സ്വന്തം നാടായിരുന്നു..ഇളംകാറ്റിന്റെ താളത്തില്മല്സരിച്ചു നൃത്തം ചെയ്യുന്ന നെല്ലോലകളില്നിന്നും തെങ്ങോലകളില്നിന്നും പ്രസരിയ്ക്കുന്ന ഊര്ജ്ജപ്രവാഹത്തിന്റെ കരുത്തില്ഒരു പറ്റം മനുഷ്യര്ആമോദത്തോടെ ആരോഗ്യത്തോടെ ഇവിടെ വസിച്ചിരുന്നു..ഇവിടുത്തെ പുഴകളില്നീരാടാനുള്ള മോഹവുമായി വിണ്ണില്നിന്നും പൂന്തിങ്കള്മണ്ണിലേയ്ക്കിറങ്ങി വരുമായിരുന്നു, തെളിനീരിന്റെ കുളിരില്ലയിച്ച്രാവുമുഴുവന്കുഞ്ഞോളങ്ങളില്ചാഞ്ചാടി രസിയ്ക്കുമായിരുന്നു. പക്ഷെ, ആധുനികമനുഷ്യന്റെ അതിമോഹങ്ങള്പാറകള്പിളര്ത്തി..കുന്നുകള്ഇടിച്ചു നിരത്തി..വയലുകള്നികത്തി.. അങ്ങിനെ ഒരുക്കിയെടുത്ത സമതലങ്ങളില്കോണ്ക്രീറ്റുവനങ്ങള്പണിതുയര്ത്തി.അതിരുകള്ലംഘിച്ച്ആസക്തിയോടെ ആകാശത്തോളമുയുരുന്ന വികസനമോഹത്തിന്റെ ജേസിബി കരങ്ങള്തങ്ങളേയും മാന്തിപിളര്ക്കാന്വരുന്നതുകണ്ട്ഭയചകിതരായ മഴമുകിലുകള്ശാപവചനങ്ങള്ചൊരിഞ്ഞ്ഭൂമിമലയാളത്തിന്റെ ആകാശത്തുനിന്നും എന്നെന്നേയ്ക്കുമായി പറന്നകന്നുപോയി. അങ്ങിനെ ഇതൊരു മരുഭൂമിയായി മാറി.-- ഭാവിയില്രേഖപ്പെടുത്തുവാന്പോകുന്ന തന്റെ നാടിന്റെ ചരിത്രം. -- മരുപ്രദേശമോ ദൈവത്തിന്റെ സ്വന്തം നാട്‌. !-- ഒരിയ്ക്കല്അതു വായിയ്ക്കുന്നവര്പരിഹസിയ്ക്കും., അങ്ങിനെ ചരിത്രവും ക്രമേണ ആര്ക്കും വിശ്വസിയ്ക്കാന്കഴിയാതെ ഐതിഹ്യമായി മാറും...കള്ളപ്പറയും ചെറുനാഴിയും ഇല്ലാതിരുന്ന മാവേലിനാടിന്റെ കഥ പോലെ..!

പാതാളത്തിലേയ്ക്കിനി അധികം ദൂരമില്ല. കണ്ണുകള്തുടച്ച്, കിരീടം ധരിച്ച്, ആത്മസംയമനം വീണ്ടെടുക്കുകയായിരുന്നു മനുവപ്പോള്, ജാഗ്രതയോടെ, അതിലേറേ കരുതലോടെ ഇരിയ്ക്കേണ്ട സമയമാണിത്‌. നൂതന ശാസ്ത്രസങ്കേതിക വിദ്യയുടെ ചിറകിലേറി ചാനല്തോഴന്മാരുടെ പ്രചരണകോലാഹലങ്ങളുടെ അകമ്പടിയോടെ മനുഷ്യമനസ്സില്ഉറങ്ങികിടക്കുന്ന അതിമോഹങ്ങളെ തൊട്ടുണര്ത്താന്പ്രലോഭനത്തിന്റെ വിഷക്കനികളുമായി ചെകുത്താന്ഏതുനിമിഷവും പാതാളത്തിലെ സ്വസ്ഥമായ അന്തരീക്ഷത്തിലേയ്ക്കും കടന്നുവരാം, ഏതു രൂപത്തിലും ഭാവത്തിലും..താടിയും തലപ്പാവും വെച്ച നപുംസകാവതാരത്തിന്റെ രൂപത്തില്പോലും..!

ഇല്ല, ഒരിയ്ക്കല്പറ്റിയ തെറ്റ്ഇനിയൊരിയ്ക്കലും ആവര്ത്തിയ്ക്കില്ല,. ഒരു അവതാരത്തിന്റെ മുമ്പിലും തലകുനിയ്ക്കില്ല. ആഗോളവല്ക്കരണത്തിന്റേയും നവ സാമ്പത്തികപരിഷ്കരണത്തിന്റേയും പേരില്ചൂഷണത്തിനിരകളാക്കാന്പാതാളത്തിലെ തന്റെ പ്രജകളെ ആര്ക്കും വിട്ടു കൊടുക്കില്ല. അറിയാം, ഏഴാംകടലിനക്കരെ വെളുത്ത ഭവനത്തിലിരുന്ന്ദേവേന്ദ്രന്കോപിയ്ക്കും,  ഇന്ദ്രസദസ്സില്ദേവന്മാര്ക്ക്അങ്കക്കലിയിളകും,  അഹങ്കാരിയെന്നു മുദ കുത്തും, അസുരനെന്നു വിളിച്ചാക്ഷേപിയ്ക്കും. അതിനപ്പുറം തന്നെ ഉന്മൂലനം ചെയ്യാന്അവര്ക്കാര്ക്കും കഴിയില്ല..അമരനാണ്താന്‍.. നന്മ മാത്രം മനസ്സില്കാത്തുസൂക്ഷിയ്ക്കുന്ന ഒരു പറ്റം മനുഷ്യരുടെ പ്രാര്ത്ഥനയുടെ കവചം ധരിച്ചു ശക്തനായ അവരുടെ പ്രിയപ്പെട്ട തമ്പുരാനെ ആര്ക്കും തോല്പ്പിയ്ക്കാനാവില്ല..... ആര്ക്കും.

എങ്കിലും കരുതല്വേണം. ജാഗ്രത, നിതാന്ത ജാഗ്രത..മനുവിന്റെ മനസ്സ്മന്ത്രിച്ചുകൊണ്ടിരുന്നു, താളത്തില്രഥചക്രങ്ങള്അതിവേഗം ചലിച്ചുകൊണ്ടിരുന്നു.

കൊല്ലേരി തറവാടി
30/09/2012

11 comments:

  1. ‘അന്യദേശങ്ങളില്‍ നിന്നെത്തുന്ന പുരുഷന്റെ ആകാരസൗഷ്ടവത്തിലും ശബ്ദസൗകുമാര്യത്തിലും, വാഗ്‌ചാതുരിയിലും ആകൃഷ്ടരായി സ്വയം മറന്നു കീഴടങ്ങുക, എക്കാലത്തേയും ഭൂമിയിലെ പെണ്‍വര്‍ഗ്ഗത്തിന്റെ ചാപല്യമാണത്‌. ഒടുവില്‍ വിരഹത്തിന്റെ മൂടല്‍മഞ്ഞ്‌ പൊതിഞ്ഞ്‌ അവ്യക്തമായ ഹൃദയജാലകത്തിലൂടെ വഴിക്കണ്ണും നട്ട്‌ അനന്തമായ കാത്തിരുപ്പു തുടരുക. യുഗങ്ങള്‍ക്കപ്പുറം ഗന്ധര്‍വന്മാരുടെ കാലംമുതലെ തുടങ്ങിയ പെണ്മനസ്സുകളുടെ ഈ നിയോഗം ഇന്നും തുടരുന്നു‘

    ആ പറഞ്ഞ ഗുണഗണങ്ങളൊന്നുമില്ലെങ്കിലും ഏത് ഗന്ധർവനും മലയാളക്കരയിൽ കഞ്ഞുടിമുട്ടില്ലാന്നർത്ഥം അല്ലേ ഭായ്

    ReplyDelete
  2. മാവേലിയെ പിടിച്ചു മനു ആക്കിയ ഭാവന അപാരം തന്നെ ഭായി. അടി പൊളിയായിട്ടുണ്ട്.

    ReplyDelete
  3. ഒരു ബിലാത്തിയും ഞാനും മാത്രമേ എത്തിയുള്ളൂ ഈ പുരാണം കേള്‍ക്കാന്‍? അതോ വെളിപാടിനും മാര്‍ക്കറ്റു കുറഞ്ഞോ? ..ഏതായാലും ഒന്നു പറയാതെ വയ്യ,പഴയ പോലെ വായിക്കാന്‍ രസം തോന്നുന്നില്ല. ശൈലിയൊന്നു മാറ്റിയാലോ...?

    ReplyDelete
  4. ഈ ഭാവന അപാരം തന്നെ....
    കേരളത്തിലൂടെ ഉള്ള ഓട്ടപ്രദക്ഷിണം
    ഭംഗി ആയി അവതരപ്പിച്ചു...

    മോഹമെദ്‌ ഇക്ക...വെളിപാടിന് വായനക്കാര്‍
    കുറവില്ല..കൊല്ലേരി പരാതി പറയുന്നത്
    അല്ലാതെ ആര്‍ക്കും അയച്ചു കൊടുക്കില്ല വായിക്കാന്‍...
    മാളുവിന്റെ കൂടെ ഇരിക്കുംബോലെ എഴുതിയത് കെട്ടിപ്പിടിച്ചു
    ഒരേ ഇരുപ്പാണ് അത് തന്നെ..ഹ..ഹ..

    ReplyDelete
  5. samakaalika keralathe korthu pidichu kondulla ottapradakshinam, nannayitundu.

    ReplyDelete
  6. ഇല്ല, ഒരിയ്ക്കല്‍ പറ്റിയ തെറ്റ്‌ ഇനിയൊരിയ്ക്കലും ആവര്‍ത്തിയ്ക്കില്ല,. ഒരു അവതാരത്തിന്റെ മുമ്പിലും തലകുനിയ്ക്കില്ല. ആഗോളവല്‍ക്കരണത്തിന്റേയും നവ സാമ്പത്തികപരിഷ്കരണത്തിന്റേയും പേരില്‍ ചൂഷണത്തിനിരകളാക്കാന്‍ പാതാളത്തിലെ തന്റെ പ്രജകളെ ആര്‍ക്കും വിട്ടു കൊടുക്കില്ല. അറിയാം, ഏഴാംകടലിനക്കരെ വെളുത്ത ഭവനത്തിലിരുന്ന്‌ ദേവേന്ദ്രന്‍ കോപിയ്ക്കും, ഇന്ദ്രസദസ്സില്‍ ദേവന്മാര്‍ക്ക്‌ അങ്കക്കലിയിളകും, അഹങ്കാരിയെന്നു മുദ കുത്തും, അസുരനെന്നു വിളിച്ചാക്ഷേപിയ്ക്കും. അതിനപ്പുറം തന്നെ ഉന്മൂലനം ചെയ്യാന്‍ അവര്‍ക്കാര്‍ക്കും കഴിയില്ല..അമരനാണ്‌ താന്‍.. നന്മ മാത്രം മനസ്സില്‍ കാത്തുസൂക്ഷിയ്ക്കുന്ന ഒരു പറ്റം മനുഷ്യരുടെ പ്രാര്‍ത്ഥനയുടെ കവചം ധരിച്ചു ശക്തനായ അവരുടെ പ്രിയപ്പെട്ട തമ്പുരാനെ ആര്‍ക്കും തോല്‍പ്പിയ്ക്കാനാവില്ല..... ആര്‍ക്കും.

    വിശ്വാസം.....അതല്ലെ എല്ലാം.നല്ല ഭാവന..ആശംസകൾ....

    ReplyDelete
  7. എന്തൊരു ഒഴുക്ക്. ആക്ഷേപ ഹാസ്യം എന്ന് വിളിക്കാമോ എന്നറിയില്ല. എങ്കിലും മനുവിലൂടെ അവതരിപ്പിച്ച കേരളത്തിന്റെ ഒരു മുഖം ജീവിക്കുന്ന ചുറ്റുപാടുകള്‍ക്ക് പരിചിതമായ ഒന്ന് തന്നെ. അതിലേക്കു ചൂണ്ടുന്ന കൊല്ലേരിയുടെ വിരലുകളുടെ ശക്തി അപാരം. അഭിനന്ദൈക്കുവാന്‍ വാക്കുകളില്ല. ആശംസകള്‍.. ഹൃദയം നിറഞ്ഞ ആശംസകള്‍..

    ReplyDelete
  8. കാലികപ്രസക്തമായ എഴുത്ത്. മനസ്സില്‍ നന്മ സൂക്ഷിക്കുന്നവരെയെല്ലാം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ ഭംഗിയായി വരച്ചു കാട്ടി. ഭാവുകങ്ങള്‍...

    ReplyDelete
  9. ഈ ഒഴുക്കുള്ള ഓട്ടപ്രദക്ഷിണം കേമമായിട്ടുണ്ട്. നിതാന്ത ജാഗ്രത വേണമെന്ന ഓര്‍മ്മപ്പെടുത്തലും വളരെ നന്നായി. അഭിനന്ദനങ്ങള്‍...
    മാവേലി മനുവിനെയും ഇഷ്ടപ്പെട്ടു.

    ReplyDelete
  10. മനോഹരം കൊല്ലേരീ... എന്തേ ഇത്തവണ ഇവിടെ ആളനക്കമൊന്നും അധികമില്ലല്ലോ...

    ReplyDelete
  11. അവധിയൊക്കെ കഴിഞ്ഞെത്തി ബ്ലോഗുകളൊക്കെ ഓരോന്നായി വായിച്ചുവരികയാണ്.
    ഈ വെളിപാട് കൊള്ളാം കേട്ടോ

    ReplyDelete