Wednesday, May 16, 2012

ബന്ധങ്ങളിലെ സമദൂരങ്ങളും ശരിദൂരങ്ങളും... (അദ്ധ്യായം-ഒന്ന്‌)

"ഈ ഉണ്ണിയേട്ടന്റെ ഒരു കാര്യം,സ്വന്തക്കാരനൊന്നുമല്ലല്ലൊ മരിച്ച ദാസേട്ടന്‍ ഇങ്ങിനെ ദുഃഖിച്ചിരിയ്ക്കാന്‍..വെറുമൊരയല്‍പക്കക്കാരന്‍ മാത്രമായിരുന്നില്ലെ...അതും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കുട്ടിക്കാലത്തു മാത്രമുള്ള പരിചയം."അമ്മുവിന്‌ ശരിയ്ക്കും ദേഷ്യം വരുന്നുണ്ടായിരുന്നു..അവളെ പറഞ്ഞിട്ട്‌ കാര്യമില്ല..അതിരാവിലെനാട്ടില്‍നിന്നും വിവരം അറിഞ്ഞ നിമിഷം ഇരുന്നുന്ന ഇരുപ്പാണ്‌ .ഇന്നു വെള്ളിയാഴ്ചയാണ്‌, അവധിദിവസമാണ്‌.ഒരു നൂറുകൂട്ടം പ്രോഗ്രാമുകളുള്ള ദിവസം.വൈകീട്ട്‌ മലയാളി കൂട്ടായ്മയുടെ വാര്‍ഷികത്തില്‍ പങ്കെടുക്കണം.കൂട്ടായ്മയിലെ ഏറ്റവും നല്ല ദമ്പതികള്‍ക്കുള്ള അവാര്‍ഡ്‌ തുടര്‍ച്ചയായി മൂന്നാം തവണയും ഉണ്ണികൃഷ്ണന്‍ നായര്‍ക്കും പ്രിയ സഖി അമ്മുവിനുമാണ്‌.അഭിമാനാര്‍ഹമായ നേട്ടം..അമ്മുവിനോടൊപ്പം അതേറ്റു വാങ്ങണം.. അതെ വേദിയില്‍ "ദാമ്പത്യബന്ധങ്ങളിലെ ശരിദൂരങ്ങള്‍"എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തണം..ഒന്നിനും ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ല ഇതുവരെ..എല്ലാം സത്യമാണ്‌,.പക്ഷെ....! അമ്മുവിനു മനസ്സിലാവില്ല, ആര്‍ക്കും മനസ്സിലാവില്ല തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ..അല്ലെങ്കില്‍തന്നെ ഒരു ഭാര്യയോടെങ്ങിനെ പറയാന്‍ കഴിയും അതെല്ലാം.,പ്രത്യേകിച്ചും അമ്മുവിനോട്‌..ശ്രീരാമചന്ദ്രനു സമാനം ഉത്തമപുരുഷനല്ലെ അവളുടെ കണ്ണില്‍ ഉണ്ണിയേട്ടന്‍.

കിച്ചണിലാണ്‌ അവള്‍..തനിയ്ക്കുവേണ്ടി വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കില്‍.--"ഉണ്ണിയേട്ടന്‍ കഴിഞ്ഞ ജന്മം ഒരു കോഴിക്കള്ളനായിരുന്നു എന്നാ തോന്നുന്നെ,..എത്ര തിന്നാലും തീരില്ല ഈ ചിക്കന്‍ കൊതി"--.ഈ ഒരുക്കങ്ങളെല്ലാം വാരാന്ത്യങ്ങളില്‍ മാത്രം!അല്ലത്തെ ദിവസങ്ങളിലെല്ലാം ഡൈനിങ്ങ്‌ടേബിളില്‍ മിതത്വം,പച്ചക്കറിമയം..എല്ലാറ്
റിനും കാരണം ആ ഡോക്ടറാണ്‌.."ഷുഗര്‍ നോര്‍മലാണ്‌,പിന്നെ പ്രെഷറും കൊളസ്ട്രോളും അല്‍പ്പം കൂടുതലുണ്ട്‌.സാരമില്ല.ഈ പ്രായത്തില്‍ അതു സ്വഭാവികം.തല്‍ക്കാലം മരുന്നിന്റെയൊന്നും ആവശ്യമില്ല. എന്നാലും, മിസ്റ്റര്‍ നായര്‍,നാല്‍പ്പതു കഴിഞ്ഞവര്‍ പൊതുവെ ഫുഡൊന്നു നിയന്ത്രിയ്ക്കുന്നത്‌ നല്ലതാണ്‌..എന്തെങ്കിലുംവന്നിട്ടു മരുന്നു കഴിയ്ക്കുന്നതിലും നല്ലതല്ലെ വരാതെ ശ്രദ്ധിയ്ക്കുന്നത്‌.."അതു കേള്‍ക്കാന്‍ കാത്തിരിയ്ക്കുകയായിരുന്നു അമ്മു..--"വ്യാഴവും വെള്ളിയും എന്തുവേണമെങ്കിലും ചോദിച്ചോളു..ഞാന്‍ റെഡി..മറ്റെല്ലാ ദിവസങ്ങളിലും ഇനിമുതല്‍ നമ്മള്‍ വെജിറ്റേറിയന്‍സ്‌ ആകുന്നു,എല്ലായിടത്തും,.എല്ലാ അര്‍ത്ഥത്തിലും..ഇപ്പോഴും കൊച്ചു ചെക്കനാണെന്നാ വിചാരം മൂച്ചിനൊരു കുറവുമില്ല.".--അവളുടെ വാക്കുകളില്‍ എപ്പോഴും കുസൃതി.കണ്ണുകളില്‍ എന്നും തിളക്കം,എല്ലാം അമ്മു നിശ്ചയിയ്ക്കുന്നു,നടപ്പാക്കുന്നു..വര്‍ഷങ്ങളായി അണമുറിയാതെയൊഴുകുന്ന ആ സ്നേഹപ്രവാഹത്തിന്റെ കുളിരില്‍ സ്വച്ഛന്ദം ഒഴുകുന്നു ജീവിതം.താനങ്ങിനെയാണ്‌ സ്നേഹിയ്ക്കുന്നവരെ അനുസരിയ്ക്കാനെ അറിയു,ഒരു കൊച്ചുകുട്ടിയെന്നപോലെ,..അവരുടെ കണ്ണുനീരിനും പുഞ്ചിരിയ്ക്കും മുമ്പില്‍ തളര്‍ന്ന്‌ കീഴടങ്ങിയിട്ടെയുള്ളു താന്‍ അന്നും ഇന്നും എന്നും..

കസേരയില്‍നിന്നും മെല്ലെയെഴുന്നേറ്റു ഉണ്ണി..ബാല്‍ക്കണിയുടെ വാതില്‍തുറന്നു..പുറത്ത്‌ മണല്‍നഗരത്തിനെ അപ്പാടെ വിഴുങ്ങുമെന്ന വാശിയോടെ വീശിയടിയ്ക്കുന്ന ഭ്രാന്തന്‍ പൊടിക്കാറ്റ്‌, ഒപ്പം കാഠിന്യം കൂടുന്ന തണുപ്പും..തുറന്നതിലും വേഗത്തില്‍ വാതിലടച്ചു..മനസ്സിന്റെ വാതിലുകളും ഇതുപോലെ കൊട്ടിയടയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഓര്‍മ്മകളെ തടുത്തുനിര്‍ത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍..ഇല്ല കഴിയില്ല..മരിയ്ക്കുവോളം ആര്‍ക്കും എത്ര ശ്രമിച്ചിട്ടും മനസ്സ്‌ വീണ്ടും ആ മരണവീടിന്റെ മുറ്റത്തെ ആള്‍ക്കുട്ടത്തിലെത്തുന്നു..നി
ലത്തിറക്കിയ ദാസേട്ടന്റെ ജഡത്തിനരികെ കത്തിച്ചുവെച്ച നിലവിളക്കിനരികെ വിധവയുടെ വേഷത്തില്‍ കരഞ്ഞുകൊണ്ടിരിയ്ക്കുന്ന സതിചേച്ചിയുടെ രൂപം മുമ്പില്‍ തെളിയുന്നു.ആ ഇരുണ്ട ഇടനാഴിയില്‍ ഇളംകാറ്റിലാടുന്ന നിലവിളക്കിന്റെ നാളങ്ങളൊരുക്കുന്ന നിഴലുകളുടെ ചലനങ്ങളില്‍ ഓര്‍മ്മകളുടെ ഏതൊക്കെ തീരങ്ങളിലൂടെയായിരിയ്ക്കും അവരുടെ മനസ്സിപ്പോള്‍ അലയുന്നുണ്ടായിരിയ്ക്കുക.!.വേണ്ടാ,ഓര്‍ക്കേണ്ട..ഒന്നുമോര്‍ക്കേണ്ട.നിയന്ത്രണംവിട്ടുപോകും.ഒരു പക്ഷെ കണ്ണു നിറഞ്ഞെന്നുവരും..അമ്മു ഇപ്പോള്‍ അടുത്തു വന്നാല്‍ വാടിയ മുഖത്തിനും തുളുമ്പാന്‍ തുടങ്ങുന്ന കണ്ണുകള്‍ക്കും എന്തു കാരണം പറയും താനവളോട്‌.പൊടിക്കാറ്റിന്റെ അലര്‍ജിയാണന്നോ..!

അമ്പത്തിയഞ്ചാം വയസില്‍ കരള്‍രോഗം ബാധിച്ച്‌ പഴയൊരയല്‍വാസി രാമദാസന്‍ മരിച്ചു.അതിനപ്പുറം ഒരു പ്രാധാന്യവും ഈ വാര്‍ത്തക്കില്ലെന്ന്‌ എത്ര ഓതിക്കൊടുത്തിട്ടും എന്തെ മനസ്സു സമ്മതിയ്ക്കുന്നില്ല ! തൊട്ടുവടക്കേതിലെ രാമന്‍ നായരുടെയും നാരായണിയമ്മയുടെയും ഏക മകനായിരുന്നു രാമദാസന്‍ എന്ന നാട്ടുകാരുടെ ദാസേട്ടന്‍..ഇരുപതുപറ നെല്‍പ്പാടം,ഒരേക്കറയോളം തെങ്ങിന്‍പറമ്പ്‌.പോരാത്തതിന്‌ സ്വന്തമായി ഒരു റൈസ്‌മില്ലും..നാട്ടിലെ പേരുകേട്ട കര്‍ഷകനായിരുന്ന രാമന്‍ നായര്‍.മകനെ പഠിപ്പിച്ചു വലിയൊരാളക്കണമെന്നു മോഹിച്ചു രാമന്‍ നായര്‍.പഠിയ്ക്കാന്‍ മടിയനായിരുന്നു ദാസന്‍...പിച്ചവെച്ച നടന്ന നാളുമുതലെ നൃത്തച്ചുവടുകളോടായിരുന്നു കമ്പം. മിടുക്കികളായ പെണ്‍കുട്ടികളെ അതിശയപ്പിച്ച്‌ സ്ക്കൂളില്‍ ഡാന്‍സില്‍ എന്നും ഒന്നാമനായി..എല്ലാ വേനലവധിയ്ക്കും കൃത്യമായെത്തി തമ്പടിയ്ക്കാറുള്ള സൈക്കിള്‍യജ്ഞക്കാരോടൊപ്പം റിക്കാഡ്‌ ഡാന്‍സിലെ പ്രകടനങ്ങളിലൂടെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി.എട്ടാംക്ലാസു പരീക്ഷ കഴിഞ്ഞ വര്‍ഷം പതിനാലാം വയസ്സില്‍ സൈക്കിള്‍യജ്ഞം കഴിഞ്ഞ്‌ മടങ്ങിയ അവരോടൊപ്പം ദാസനും നാടു വിട്ടു...ആ വര്‍ഷം എട്ടാം ക്ലാസില്‍ രണ്ടാംവട്ടവും തോറ്റിരുന്നു അവന്‍.ഒരു പാടു നാളത്തെ കാത്തിരിപ്പിനും വഴിപാടുകള്‍ക്കുമൊടുവില്‍ ആറ്റുനോറ്റുണ്ടായ ഏക സന്താനം.!.നാരായണിയമ്മയ്ക്ക്‌ സങ്കടം അടക്കാന്‍ കഴിഞ്ഞില്ല..എല്ലാം ഉള്ളിലൊതുക്കി നെടുവീര്‍പ്പിട്ടു രാമന്‍ നായര്‍.എട്ടു വര്‍ഷം നീണ്ടുനിന്ന് ആ കാത്തിരിപ്പിനും സങ്കടത്തിനിമൊടുവില്‍..ഉത്തരേന്
ത്യയടക്കം ഒരു പാടു ദേശങ്ങള്‍ കറങ്ങിതിരിഞ്ഞ്‌,പുതിയ നൃത്തച്ചുവടുകളഭ്യസിച്ച്‌, ഒരുപാടാനുഭവങ്ങളുമായി ഒരൊത്ത പുരുഷനായി ദാസന്‍ തിരിച്ചെത്തി..

മദ്രാസില്‍ പോകണം, സിനിമാലോകത്തെ അറിയപ്പെടുന്ന കൊറിയോഗ്രാഫറാകണം അങ്ങിനെ ചിറകുവിരിച്ചു പറക്കാനൊരുങ്ങുന്ന ഒരു വലിയ മോഹപക്ഷിയെ നാളുകളായി താലോലിയ്ക്കുകയായിരുന്നു ദാസന്റെ മനസ്സ്‌ .നാടുചുറ്റലിനൊടുവില്‍ ഓട്ടകയ്യുമായി വന്ന ദാസന്‌ കുറച്ചു കാശായിരുന്നു ആവശ്യം.മദ്രാസില്‍ പോകാനും കുറച്ചു നാള്‍ അവിടെ തങ്ങാനും..ഇനി ഒരു യാത്ര,രാമന്‍ നായര്‍ എതിര്‍ത്തു അത്‌ അതിനായി ഒരു ചില്ലിക്കാശു കൊടുക്കില്ലെന്നു തറപ്പിച്ചു പറഞ്ഞു..വഴക്കായി, തര്‍ക്കമായി..അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കുടുബാസൂത്രണ മേള നടക്കുന്ന നാളുകളായിരുന്നു അത്‌, മേളയുടെ വിജയത്തിനായി പ്രായപൂര്‍ത്തിയായി എന്നുതോന്നുന്നവരേയെല്ലാം ഫാമിലി പ്ലാനിങ്ങിനു വിധേയരാക്കി പ്രോല്‍സഹനമായി എഴുപത്തിയഞ്ചു രൂപയും ഒരു ബക്കറ്റുംകൊടുത്തിരുന്ന നാളുകള്‍..വരുംവരായ്കകളൊന്നും ആലോചിയ്ക്കാതെ അച്ഛനെ തോല്‍പ്പിയ്ക്കണമെന്ന ഒറ്റവാശിയില്‍ വന്ധീകരണ ശസ്ത്രക്രിയയ്ക്ക്‌ വിധേയനായി ദാസന്‍ നാട്ടുകാരെ അമ്പരപ്പിച്ചു.! അച്ഛന്റെ ഒരു ചില്ലികാശും വേണ്ടെന്ന വെല്ലുവിളിയുമായി പ്ലാസ്റ്റിക്‌ ബക്കറ്റ്‌ അമ്മയുടെ മുമ്പിലേയ്ക്ക്‌ വലിച്ചെറിഞ്ഞ്‌ ആ എഴുപത്തിയഞ്ചു രൂപയും പോക്കറ്റിലിട്ട്‌ ഒരിയ്ക്കല്‍കൂടി പടിയിറങ്ങി..ആ ചുവന്ന ബക്കറ്റും കെട്ടിപിടിച്ച്‌ പൊട്ടിക്കരഞ്ഞ്‌ മുറ്റത്ത്‌ തളര്‍ന്നിരുന്നു അമ്മ...ഒരു മടിയും കൂടാതെ വംശത്തിന്റെ തായ്‌വേര്‌ മുറിച്ചെറിഞ്ഞ മകനെ ശപിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അവര്‍ക്കപ്പോള്‍...അത്രയ്ക്കും കരുതിയില്ല രാമന്‍ നായര്‍.തകര്‍ന്നു പോയി ആ മനുഷ്യന്‍.അന്നാണ്‌ രാമന്‍ നായര്‍ക്ക്‌ ആദ്യമായി നെഞ്ചുവേദന വന്നത്‌.

പിന്നെ നാട്ടുകാര്‍ ദാസനെ കാണുന്നത്‌ ശ്രീരാമ ടാക്കീസിന്റെ വെള്ളിത്തിരയിലാണ്‌.ഒരുവടക്കന്‍ പാട്ടു ചിത്രത്തില്‍ നായകനും നായികയോടുമൊപ്പം പൂന്തോണിയില്‍, സ്വപ്നരംഗത്തിലെ സംഘനൃത്തത്തില്‍.ആദ്യം ആരും വിശ്വസിച്ചില്ല, കേട്ടവര്‍ കേട്ടവര്‍ കൂട്ടത്തോടെ ടാക്കീസിലേയ്ക്കു പാഞ്ഞു സംഗതി സത്യമാണെന്ന്‌ ഉറപ്പുവരുത്തി..പല പല സിനിമകളിലും കൊച്ചുകൊച്ചു വേഷങ്ങളില്‍ ദാസന്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.മകനെക്കുറിച്ചു നാട്ടുകാര്‍ നല്ലതുപറയുന്നതുകേട്ട്‌ രാമന്‍ നായരുടെ മനം കുളിര്‍ത്തു.എവിടെയായാലും അവന്‍ സുഖമായി ഇരുന്നാല്‍ മതി,നാരായണിയമ്മയ്ക്കും സന്തോഷമായി..അവനൊന്നു വന്നിരുന്നെങ്കില്‍..അവര്‍ മോഹിച്ചു...ദാസന്‍ വന്നു..ഒരു ജൂനിയര്‍ താരത്തിലുപരി നായകനു നല്‍കുന്ന ബഹുമാനവും സ്നേഹവുമാണ്‌ ആ കൊച്ചുഗ്രാമം ദാസനു നല്‍കിയത്‌.അതൊരു പ്രചോദനമായിരുന്നു.പിന്നെപ്പിന്
നെ ഷൂട്ടിങ്ങിനെ വീണുകിട്ടുന്ന ഇടവേളകളിലെല്ലാം അവന്‍ വീട്ടിലെത്താന്‍ തുടങ്ങി..

ദാസന്റെ കല്യാണം..അത്‌ നാരായണിയമ്മയുടെ ഒരു മോഹമായിരുന്നു, മോഹിയ്ക്കാന്‍ പോലും പേടി തോന്നിയ മോഹം ..സ്വയം വരുത്തിവെച്ച ദൗര്‍ബല്യം ഒരു ചോദ്യചിഹ്നമായി മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതിനാലോ,കൊരി
യോഗ്രാഫര്‍ ആവണമെന്ന മോഹം ബാക്കിനില്‍ക്കുന്നതുകൊണ്ടോ എന്തോ ദാസന്‍ ആ വിഷയം ചിന്തിച്ചയില്ല..പക്ഷെ എല്ലാം പെട്ടന്നായിരുന്നു.ദാസനുവേണ്ടി കാലം ഒരു സുന്ദരിയെ ഒരുക്കിനിര്‍ത്തി കാത്തിരിയ്ക്കുകയായിരുന്നു...കിലോമീറ്ററുകള്‍ക്കപ്പുറത്ത്‌ ഒരു കുഗ്രാമത്തില്‍, സുഹൃത്തിന്റെ നാട്ടില്‍ താലപ്പൊലിമഹോല്‍സവത്തിന്‌ താലമേന്തി നിന്നിരുന്ന സതിയുടെ നീണ്ടുവിടര്‍ന്ന കരിനീലക്കണ്ണുകള്‍ ഒറ്റനോട്ടത്തിലെ ദാസന്റെ ഹൃദയത്തില്‍ ചാട്ടുളിപോലെ തറച്ചു..മറ്റൊന്നും തടസ്സമായില്ല,വരുവരായ്കകള്‍ ഒന്നും ചിന്തില്ല, വെളുത്തു തുടുത്ത്‌ നല്ല നീളമുള്ള ആ മലയാളം ബി.ഏക്കാരിയെ സ്വന്തമാക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല ദാസന്‌..അത്രയ്ക്കും ഭ്രമിച്ചുപോയി ആ സൗന്ദര്യത്തില്‍ ! തീയ്യായിരുന്നു നാരായണിയമ്മയുടേയും രാമന്‍നായരുടേയും മനസ്സില്‍..എതിര്‍ക്കാന്‍ പോയില്ല...ദാസന്‍ ഒന്നു നിനച്ചാല്‍ അതു നടത്തിയേ അടങ്ങു എന്നവര്‍ക്കറിയാമായിരുന്നു...എല്ലാം ദൈവനിശ്ചയംപോലെ നടക്കട്ടെ എന്നു കരുതി സമാധാനിച്ചു അവര്‍.. 

അയല്‍പക്കത്തെ സിനിമാനടന്‍ ദാസേട്ടന്റെ കല്യാണം,സുന്ദരിയായ പുതുമണവാട്ടി.ചുവന്നുതുടുക്കുന്
ന മുഖക്കുരുക്കളില്‍ ക്ലിയറാസില്‍ വാരിപുരട്ടുന്ന ആ പ്രീഡിഗ്രി ഫസ്റ്റിയിറുക്കാരന്‍ ഉണ്ണികൃഷ്ണന്‌ കാണുന്നതിലെല്ലാം പുതുമതോന്നുന്ന പ്രായമായിരുന്നു...ഏറെ കൗതുകത്തോടെ അതിലേറെ ജിജ്ഞാസയോടെ അടുത്ത വീട്ടിലെ ഓരോ ചെറുചലനങ്ങളും വളകിലുക്കങ്ങളും വീക്ഷീച്ചു കൊണ്ടിരുന്നു അവന്‍..കല്യാണം കഴിഞ്ഞു പതിനഞ്ചാംനാള്‍ ദാസേട്ടന്‍ മദ്രാസിലേയ്ക്കു തിരിച്ചുപോയി. "ദാസന്റെ ഓപ്പറേഷന്‍ കാര്യമൊന്നും ഒരു കാരണവശാലും പുതുപ്പെണ്ണ്‌ അറിയാന്‍ പാടില്ല..എന്തിനാ വെറുതെ ആ പാവം പെണ്ണിന്റെ മനസ്സു വിഷമിപ്പിയ്ക്കുന്നെ.."- കല്യാണത്തിനുമുമ്പെ നാരായണിയമ്മ അയല്‍പക്കങ്ങളിലെ പെണ്ണുങ്ങളേയെല്ലാം അങ്ങിനെ പറഞ്ഞു മനസ്സിലാക്കിയിരുന്നു.അല്ലെങ്കില്‍ത്തന്നെ മദിരാശിയില്‌ ഏതെങ്കിലും ഡോക്ടറെകണ്ട്‌ അവനതിനൊക്കെ എന്നേ പരിഹാരം ഉണ്ടാക്കിയിട്ടുണ്ടാവും,അല്ലാതെ ഏതെങ്കിലുമൊരാണൊരുത്തന്‍ ഇത്തരൊമൊരു സാഹസത്തിനു മുതിരുമോ.അതായിരുന്നു അവരുടെ ന്യായീകരണം.അങ്ങിനെ പറയുമ്പോഴും ഉള്ളില്‍ ആന്തലായിരുന്നു അവര്‍ക്ക്‌.

ദാസന്റെ കല്യാണം കഴിഞ്ഞ്‌ രണ്ടാംമാസം ഒരു സന്ധ്യക്ക്‌ രാമന്‍ നായര്‍ പാടത്തു കുഴഞ്ഞുവീണ്‌ മരിച്ചു..മദ്രാസില്‍ കൊറിയോഗ്രാഫര്‍ ലൗലിമാസ്റ്റരുടെ അസിസ്റ്റന്റായി ഒരു തമിഴു പടത്തിന്റെ തിരക്കിലായിരുന്ന ദാസന്‍ ചടങ്ങുകള്‍ കഴിഞ്ഞ്‌ ഉടന്‍തന്നെ മടങ്ങിപോയി.വീട്ടില്‍ ചേച്ചിയും നാരായണിയമ്മയും തനിച്ചായി.അവരുടെ കൊച്ചു കൊച്ച്‌ ആവശ്യങ്ങള്‍ക്ക്‌ ആണ്‍തുണയായിമാറി അയല്‍പ്പക്കത്തെ പ്രീഡിഗ്രിക്കാരന്‍..അഞ്ചോ ആറോ വയസ്സിന്റെ അന്തരമുണ്ടായിരുന്ന സതിചേച്ചിയുമായി, സ്വന്തമായി ചേച്ചിമാരില്ലാത്ത അവന്‌ ചേച്ചി തന്നെയായിരുന്നു അവര്‍..നാരായണിയമ്മയ്ക്കും ആശ്വാസമായിരുന്നു തന്റെ സാന്നിധ്യം.ഷൂട്ടിങ്ങിനിടയിലെ കൊച്ചുകൊച്ചു ഇടവേളകളില്‍ ആഴ്ചയിലൊരിയ്ക്കലെന്നവണ്ണം ദാസന്‍ ഓടിയെത്തി അവളുടെ ദിനങ്ങള്‍ക്കു നിറം പകര്‍ന്നു..ദാസേട്ടനെക്കുറിച്ചു ആരോടു പറയുമ്പോഴും ആയിരം നാക്കായിരുന്നു സതിയ്ക്ക്‌.അത്രക്കും ചേര്‍ച്ചയായിരുന്നു അവര്‍ തമ്മില്‍.

നാളുകള്‍ കടന്നുപോയി."കല്യാണം കഴിഞ്ഞ്‌ വര്‍ഷമൊന്നാവാറായല്ലൊ..സതിയ്ക്
കിതുവരെ വിശേഷമൊന്നുമായില്ലെ..?.. എങ്ങിനെ ആവാനാ അല്ലെ..!." നാട്ടിലെ പരദൂഷണംപെണ്ണുങ്ങളുടെ ഇത്തരം മുനവെച്ച വാക്കുകളൊന്നും ചേച്ചിയുടെ ചെവിയിലെത്താതെ,പരുന്തില്‍നിന്നും കോഴിക്കുഞ്ഞിനെ കാത്തു രക്ഷിയ്ക്കുന്ന തള്ളക്കോഴിയുടെ കരുതലായിരുന്നു നാരായണിയമ്മയ്ക്ക്‌ എപ്പോഴും..സിനിമയുടെ ജ്വരത്തില്‍ ഇതൊന്നും കാര്യമായെടുത്ത്‌ എന്തെങ്കിലും പരിഹാരം കാണാന്‍ ശ്രമിയ്ക്കാത്ത മകനോടവര്‍ക്ക്‌ നീരസം തോന്നി.പക്ഷെ ഇത്തരമൊരു രഹസ്യം എത്രക്കാലം സൂക്ഷിച്ചു വെയ്ക്കാന്‍ കഴിയും.അതും ഒരു കൊച്ചു നാട്ടിന്‍പുറത്ത്‌..നാരായണിയമ്മയുടെ ആങ്ങളക്ക്‌ അസൂഖം മൂര്‍ച്ഛിച്ച ദിവസം..വിവരം കേട്ട വിഷമത്തില്‍ സതിയെ കൂടെകൂട്ടാന്‍ പോലും മറന്ന്‌ അവര്‍ അങ്ങോട്ടോടി..കൃത്യം ആ നട്ടുച്ചയ്ക്കു തന്നെയായിരുന്നു പരദൂക്ഷണത്തിന്റെ മുറുക്കാന്‍പൊതിയുമായി ആശാരിച്ചി കുറുമ്പയുടെ എഴുന്നള്ളത്തും.!

പതിവുപോലെ ആ ദിവസവും സന്ധ്യക്കുമുമ്പായി വായനശാലയ്ക്കുള്ള യാത്രയ്ക്കിടയില്‍ പുസ്തകം വാങ്ങാനെത്തിയതായിരുന്നു അവന്‍.സാധാരണ ഉണ്ണിക്കുട്ടന്റെ ശബ്ദം കേട്ടാല്‍ ചിരിച്ചുകൊണ്ടോടിവരാറുള്ളതാണ്‌ ചേച്ചി..അകത്തളത്തില്‍ കണ്ടില്ല, ബെഡ്‌റൂമിലും കണ്ടില്ല..അടുക്കളവാതില്‍ തുറന്നിട്ട്‌ ആ ഉമ്മറപ്പടിയില്‍ ഗാഡ്‌ഠമായ എന്തോ ചിന്തയില്‍ മുഴുകി പടിഞ്ഞാറെ അതിരിനപ്പുറം പോക്കുവെയിലില്‍ തിളങ്ങുന്ന പുഞ്ചപാടത്തേയ്ക്ക്‌ അലസമായികണ്ണുംനട്ട്‌ തളര്‍ന്നിരിയ്ക്കുകയായിരുന്നു ചേച്ചി.മ്ലാനമായിരുന്നു ആ മുഖം,അവനെ കണ്ടിട്ടും മൈന്‍ഡു ചെയ്തില്ല."എന്തു പറ്റി ചേച്ചി തലവേദനയാണോ..അനാസിന്‍ വാങ്ങികൊണ്ടുവരണോ" അടുത്തു ചെന്നു..ആശ്വാസവാക്കുകളുടെ ഒരിളംകാറ്റിനു കാത്തിരിയ്ക്കുകയായിരുന്നു ആ മുഖത്തുരുണ്ടുകൂടിയ കാര്‍മേഘങ്ങളൊന്നു പെയ്തിറങ്ങാന്‍...ആദ്യം തുള്ളികളായി,പിന്നെ പൊട്ടിക്കരച്ചിലിന്റെ പെരുമഴയായി..ഒന്നും മനസ്സലായില്ല.അമ്പരന്നുപോയി.

"എല്ലാവരും എന്നെ ചതിയ്ക്കുകയായിരുന്നു ഉണ്ണിക്കുട്ടാ.ആദ്യം ദാസേട്ടന്‍, പിന്നെ അമ്മ.. അങ്ങിനെ എല്ലാവരും ചേച്ചിയെ മണ്ടിയാക്കുകയായിരുന്നു..ഉണ്ണി
ക്കുട്ടനും അറിയാമായിരുന്നു അല്ലെ ദാസേട്ടന്‌ അച്ഛനാവാന്‍ കഴിയില്ലെന്ന്‌., പറയാമായിരുന്നില്ലെ ചേച്ചിയോട്‌ .ഓരോ മാസവും എത്രയെത്ര പ്രതീക്ഷയോടെയാണ്‌ ചേച്ചി ഒരുണ്ണിയ്ക്കായി കാത്തിരുന്നത്‌..".ഒരു നിമിഷം നിശ്ശബ്ദയായി ചേച്ചി.

"ഇല്ല ഉണ്ണിക്കുട്ടാ..തോറ്റിട്ടില്ല ചേച്ചി..അവരുടെയൊക്കെ മുമ്പില്‍ ഇപ്പോഴും ചേച്ചിയൊന്നും അറിഞ്ഞിട്ടില്ല, അങ്ങിനെ തോല്‍ക്കാന്‍ മനസ്സില്ല ചേച്ചിയ്ക്ക്‌.തിരിച്ചു തോല്‍പ്പിയ്ക്കും ഞാനവരെ,ഒരമ്മയായി.!.സ്ത്രീയുടെ ശക്തി എന്താണെന്നു കാണിച്ചുകൊടുക്കും .അതൊരു വാശിയാണ്‌ ഒരു പെണ്ണിന്റെ വാശി..അതിന്‌,അതിന്‌ മറ്റൊരു പുരുഷന്റെ തുണ വേണം.ദാസേട്ടനെയല്ലാതെ വേറൊരു പുരുഷനെക്കുറിച്ചോര്‍ക്കാന്‍തന്
നെ മടിയാണ്‌,അറപ്പാണ്‌ ചേച്ചിയ്ക്ക്‌. പക്ഷെ, നിവര്‍ത്തിയില്ല,ഇവിടെ ജയിയ്ക്കാനായി ഒരാണ്‍തുണ കൂടിയേ തീരു," ആ മുഖം ചുവന്നു തുടുത്തിരുന്നു,വല്ലാത്ത ഇച്ഛാശക്തിയും നിശ്ചയദാര്‍ഡ്യവുമായിരുന്നു ആ വാക്കുകള്‍ക്ക്‌.

എന്തോ നിനച്ചിട്ടെന്നവണ്ണം ഒരു നിമിഷം ചേച്ചി വീണ്ടും മൗനിയായി.ആദ്യമായി കാണുന്നതുപോലെ അടിമുടി അവനെ വീക്ഷിയ്ക്കുകയായിരുന്നു അവരപ്പോള്‍. അതുവരെ കാണാത്ത വല്ലാത്ത നോട്ടമായിരുന്നു അത്‌.എന്തൊക്കയോ നിശ്ചയിച്ചുറപ്പിയ്ക്കുകയായിരു
ന്നു അവരപ്പോള്‍.

"കുട്ടനു കഴിയും ചേച്ചിയെ സഹായിയ്ക്കാന്‍..!ഒരുണ്ണിയെ സമ്മാനിയ്ക്കാന്‍,ചേച്ചിയെ ഇഷ്ടമല്ലെ കുട്ടന്‌,..കുട്ടനാവുമ്പോള്‍ ചേച്ചിയ്ക്ക്‌ അന്യനാണ്‌ എന്ന തോന്നലുമുണ്ടാവില്ല ചേച്ചിയ്ക്കൊപ്പം നില്‍ക്കില്ലെ ഉണ്ണിക്കുട്ടന്‍.".

അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം..ചേച്ചിയെന്താ ഉദ്ദേശിച്ചെതെന്ന്‌ പൂര്‍ണ്ണമായും മനസിലായില്ല അവന്‌, എന്നിട്ടും.-ചേച്ചി പറയുന്നതെന്തും ഉണ്ണിക്കുട്ടന്‍ അനുസരിയ്ക്കും.എന്തായാലും.- ഉറച്ചസ്വരത്തില്‍ അങ്ങിനെ പറയാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അപ്പോളവന്‌ ..

ചേച്ചി കണ്ണുകള്‍ തുടച്ചു.അപ്പോഴും എന്തൊക്കയോ കണക്കുകൂട്ടുകയായിരുന്നു ആ മനസ്സ്‌.." എല്ലാം ഒരു നിമിത്തമാണ്‌..ഇന്ന്‌ ഈ മാസത്തെ ഏറ്റവും അനുയോജ്യമായ ദിവസങ്ങളിലൊന്നാണ്‌, ഒരു ഉണ്ണിയെ ഏറ്റുവാങ്ങാന്‍ പറ്റിയ ദിവസം..അമ്മാവന്‌ അസുഖം വളരെ കൂടുതലാണ്‌,അമ്മ ഇന്നു വരില്ല..വയ്യ കുട്ടാ,ഇനിയും കാത്തിരിയ്ക്കാന്‍ ചേച്ചിയ്ക്കു വയ്യ..ഒരമ്മയാകാന്‍പോകുന്നുവെന്
നുറപ്പു വരുത്തിയാലെ ഇനി സ്വസ്ഥമായി ഉറങ്ങാന്‍ കഴിയു.അല്ലെങ്കില്‍ ഭ്രാന്തുപിടിയ്ക്കും ചേച്ചിയ്ക്ക്‌..എല്ലാം ഒരു നിയോഗമാണെന്നു കരുതിയാല്‍ മതി..ഈ പ്രായത്തില്‍ ഒരാണ്‍കുട്ടിയ്ക്കു സ്വപ്നം കാണാന്‍ മാത്രം കഴിയുന്ന സുവര്‍ണ്ണ നിമിഷങ്ങളിലൂടെയാണ്‌ ഉണ്ണിക്കുട്ടന്‍ കടന്നുപോകാന്‍ പോകുന്നത്‌.മതിഭ്രമം ബാധിച്ചിട്ടെന്നപോലെ നിര്‍ത്താതെ പുലമ്പികൊണ്ടിരിയ്ക്കുകയായിരുന്നു ചേച്ചിയപ്പോള്‍, വല്ലാത്ത തിരക്കായിരുന്നു, ഉത്സാഹമായിരുന്നു ആ നിമിഷങ്ങളില്‍ ചേച്ചിയ്ക്ക്‌...ഓടിപോയി പുറത്തേയ്ക്കുള്ള വാതിലുകള്‍ അടച്ചു..ഒരു ഉന്മാദിനിയെപോലെ ബെഡ്‌റൂമിലേയ്ക്കു നടന്നു...ആ ആകര്‍ഷണവലയത്തില്‍ കുരുങ്ങിപോയി അവന്‍. പുറത്തു കടക്കാന്‍ കഴിഞ്ഞില്ല..അനുസരണയോടെ അനുഗമിച്ചു. 

"മാജിക്‌ അറിയാമോ.ഉണ്ണിക്കുട്ടന്‌." ഇല്ലെന്നു തലയാട്ടി.."കാണിച്ചു തരാം, ആ ബെഡ്‌ഡിലിരിയ്ക്കു എന്നിട്ടു കണ്ണടച്ചോളു..മുറുക്കിയടയ്ക്കണം
..ചേച്ചി പറയുമ്പോഴെ തുറക്കാവു.." അനുസരിച്ചു..ബെഡ്‌റൂമിന്റെ വാതില്‍ കുറ്റിയിടുന്ന ശബ്ദം കേട്ടു..ജനലകളും കൊട്ടിയടച്ചു എന്നു മനസ്സിലായി.." ഇനി കണ്ണുതുറന്നോളു". അതും അനുസരിച്ചു..മുമ്പില്‍ കണ്ട കാഴ്ച..!കിടുങ്ങിപോയി.!. പുസ്തകങ്ങളില്‍ വായിച്ചിട്ടുണ്ട്‌.! കോളേജില്‍ വല്ലപ്പോഴും കൂട്ടുകാര്‍ കൊണ്ടുവരാറുള്ള ഫോട്ടോകളിലും കണ്ടിട്ടുണ്ട്‌..പക്ഷെ ഇത്‌,..!ഒരുക്കങ്ങള്‍ക്കിടയില്‍ തെളിയിച്ച ബെഡ്‌റൂം ലൈറ്റിന്റെ ഇളം ചുവപ്പില്‍ മുന്നില്‍ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ അര്‍ദ്ധനഗ്നയായി ചേച്ചി.!. കിളിവാതില്‍പഴുതിലൂടെ കടന്നു വരുന്ന പോക്കുവെയിലിന്റെ പൊന്‍നാളങ്ങള്‍ സ്വര്‍ണവര്‍ണ്ണം വാരിയണിയിച്ച തുടുത്ത മാറിടം..അതിനു താഴെ കൂമ്പാളയുടെ നിറവും മിനുപ്പുമുള്ള..! .അപ്രതീക്ഷിതമായിരുന്നു ആ കാഴ്ച..ഒന്നേ നോക്കിയുള്ളു. തൊണ്ട വരണ്ടു..അറിയാതെ കണ്ണുകളടച്ചു.ചേച്ചിയ്ക്കതു മനസ്സിലായി..."പേടിച്ചു പോയി അല്ലെ,.ഇപ്പോള്‍ ഉണ്ണിക്കുട്ടന്റെ മുമ്പില്‍ നില്‍ക്കുന്നത്‌ ആ പഴയ ചേച്ചിയല്ല, ഉണ്ണിക്കുട്ടന്‍ ഇനിമുതല്‍ കുട്ടിയുമല്ല. ചേച്ചിയ്ക്കൊരു ഉണ്ണിയെ സമ്മാനിയ്ക്കുള്ള പുരുഷനാണ്‌..അതിനുള്ള ഉശിരും കരുത്തും തന്റേടവും സംഭരിയ്ക്കാന്‍ പോകുകയാണ്‌ കുട്ടനിപ്പോള്‍.മുതിരന്ന പുരുഷനാവുകയാണ്‌.. മാജിക്‌ തുടങ്ങാന്‍ പോകുകയാണ്‌ കുട്ടാ...ചേച്ചി ചിരിച്ചു.. വല്ലാത്ത ചിരിയായിരുന്നു അത്‌.ഒരു മായാജാലക്കാരിയുടെ ചിരി.................!

"കരുതിയതേയില്ല ചേച്ചി..ഇത്രയും കരുതിയതേയില്ല. ഒരിയ്ക്കലും ഒരിയ്ക്കലും...! ഒരുണ്ണിയേയല്ല ഒരുപാടുണ്ണികളെ വേണം ചേച്ചിയ്ക്ക്‌ കുട്ടന്റെ സമ്മാനമായി." മാന്ത്രികപ്രകടനത്തിന്റെ ഉച്ചഘട്ടത്തിനൊടുവില്‍ സുഖലസ്യത്തിന്റെ നിര്‍വൃതിയില്‍ മിഴികള്‍ കൂമ്പിയടഞ്ഞ്‌ വിയര്‍ത്തു തളര്‍ന്നുവീഴുന്ന നിമിഷങ്ങളില്‍ ഉന്മാദാവസ്ഥയില്‍ മന്ത്രിച്ചു കൊണ്ടിരുന്ന ചേച്ചിയുടെ പാതിവിടര്‍ന്ന തുടുത്ത ചുണ്ടുകളില്‍ ചോര പൊടിയുന്നുണ്ടായിരുന്നു.....ഒടു
വില്‍ ഉന്മാദത്തിന്റെ കൊടുമുടികളില്‍നിന്നും പടവുകളിറങ്ങി സ്ഥായിഭാവത്തിന്റെ സമതലത്തിലെത്തിയ തിരിച്ചറവിന്റെ നിമിഷത്തില്‍ പൊട്ടിക്കരയുകയായിരുന്നു ചേച്ചി.. മുഖം പൊത്തി വിങ്ങിവിങ്ങി കരയുകയായിരുന്നു.ചേച്ചിയുടെ പെട്ടന്നുള്ള ഈ ഭാവമാറ്റങ്ങളുടെ അര്‍ത്ഥം മനസ്സിലാവാതെ, ഒന്നും മിണ്ടാനാവാതെ ഇറങ്ങി നടക്കുമ്പോള്‍ അവന്റെ കണ്ണുകളും നിറയുകയായിരുന്നു. മനസ്സും ശരീരവും ഒരുപോലെ തളര്‍ന്നിരുന്നു.

ഭൂമിയുടെ മടിത്തട്ടിനിടയില്‍ പൊന്നുരുക്കിയൊഴിച്ചു മദിച്ചു കളിച്ചു രസിച്ചിരുന്ന സൂര്യനും തളര്‍ന്ന്‌ കുഴഞ്ഞ്‌ എങ്ങോ പോയ്‌ ഒളിച്ചിരുന്നു.

പരിശുദ്ധി,പവിത്രത,പാതിവൃത്യം.
ചാരിത്ര്യം.വായനശാലയില്‍നിന്നുമെടുക്കാറുള്ള പുസ്തകങ്ങളില്‍ വായിച്ചിട്ടുള്ള ആ വാക്കുകളുടെ അര്‍ത്ഥം മനനം ചെയ്ത്‌ ചേച്ചിയുടെ കണ്ണുനീരിന്റെ കാരണം കണ്ടെത്താന്‍ തുടങ്ങുകയായിരുന്ന ആ പതിനേഴുക്കാരന്റെ മനസ്സ്‌ പൂര്‍ണ്ണമായും ശൂന്യമാകുകയായിരുന്നു.ആ മനസ്സുപോലെ ആകാശവും ശൂന്യമായിരുന്നു..വൈകുന്നേരങ്ങളിലെന്നും അവനോടൊപ്പം കളിപറഞ്ഞിരിയ്ക്കാറുള്ള നക്ഷത്രക്കന്യകകള്‍ എല്ലാം അറിഞ്ഞിട്ടെന്നപോലെ പിണങ്ങി മറഞ്ഞുനിന്നു.അന്തിവിളക്കു തെളിയിയ്ക്കാന്‍ മറന്നുപോയ സര്‍പ്പക്കാവും പരിഭവത്തോടെ ഇരുട്ടിന്റെ കമ്പളം പുതച്ച്‌ മയങ്ങിക്കിടന്നു.

പിന്‍നിലാവുള്ള ഒരു സന്ധ്യയായിരുന്നു അത്‌ .മുന്നില്‍ വഴിതെളിയ്ക്കാന്‍ കൂരിരുട്ടു മാത്രമെ കൂട്ടിനുണ്ടായിരുന്നുള്ളു.അഗ്നി
സാക്ഷിയായി കൂട്ടിയിണക്കിയ പരിപാവനമായ ബന്ധത്തിന്റെ പവിത്രതയുമായി നിലവിളക്കിന്റെ പ്രകാശത്തില്‍ വലതുകാലുവെച്ച്‌ തറവാടിന്റെ പടികടന്നുവന്ന പെണ്ണിന്റെ പാതിവൃത്യത്തിന്‌ കളങ്കം വരുത്തിയ പാപിയെ കരിയലകള്‍ക്കിടയില്‍നിന്നും ഒരു പെണ്‍സര്‍പ്പമിറങ്ങിവന്നു പകയോടെ ദംശിച്ചാല്‍,ചൂടുപിടിച്ച തന്റെ സിരകളില്‍ വിഷം പെട്ടന്നു പടര്‍ന്നുകയറും..ആള്‍സഞ്ചാരമില്ലാത്ത ഈ പറമ്പില്‍ തല്‍ക്ഷണം തളര്‍ന്നുവീഴും..ശരീരം മുഴുവന്‍ നീലിച്ച്‌.!.സര്‍പ്പക്കാവിനടുത്തു കൂടി നടക്കുമ്പോള്‍ പെട്ടന്നു മനസ്സില്‍ ഭീതി പരന്നു..ഓടുകയായിരുന്നു പിന്നെ.ഓരോ കരിയിലകളിലും കാലടി പതിയുമ്പോഴും വിറയ്ക്കുകയായിരുന്നു. വീട്ടിലെത്തി റൂമില്‍ കയറി കതകടയ്ക്കുമ്പോള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു അവന്‍..ഭാഗ്യം അമ്മ കണ്ടില്ല, ആരും കണ്ടില്ല...

(തുടരും)

12 comments:

  1. തുടരട്ടെ..ആശംസകള്‍ (ആ ചിക്കന്‍ പോക്സ് ദിനങ്ങളിലെ എഴുത്തുകള്‍ തീര്‍ന്നായിരുന്നോ)

    ReplyDelete
  2. ന്റെ പടച്ചോനേ, വായിച്ചു കഴിഞ്ഞാണ് ലേബല്‍ നോക്കിയത്. നീണ്ട കഥയോ?. ഇതെന്തിനുള്ള ഭാവമാണ്. അപ്പോ സ്ഥിരം വെളിപാട് പോലെയല്ലെയിത്?..ഇനിയിപ്പോ കഥ തീരാതെ കമന്റാനും പറ്റില്ല.

    ReplyDelete
  3. നീണ്ടകഥ വരട്ടെ.......

    ReplyDelete
  4. അപ്പൊ വിഷയം മാറി..അല്ലെ? ഈ കഥ നീണ്ടു തന്നെ
    പോകണമല്ലോ..കൊല്ലേരി...അടുത്തതിനായി കാത്തിരിക്കുന്നു..

    ReplyDelete
  5. നല്ല ഒഴുക്കുള്ള എഴുത്ത്. അടുത്തഭാഗം വരട്ടെ.

    ReplyDelete
  6. A magical Sex illussion...!
    അതാ‍ായത്...നല്ലൊരു
    സതി നിർവേദം ... ! !

    ReplyDelete
  7. വായനാസുഖം നല്‍കുന്ന ശൈലി.
    ആശംസകള്‍

    ReplyDelete
  8. പുതിയ കഥ തുടക്കം നന്നായി...
    എന്നിട്ട്........
    അടുത്ത പോസ്റ്റ് വലിയ ഇടവേള ഉണ്ടാവില്ലന്ന് വിശ്വസിക്കുന്നു.

    ReplyDelete
  9. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഈ തറവാട്ടുമുറ്റത്ത് കാലുകുത്തിയത്.. വരവേറ്റത്, ഈ തറവാടി പോസ്റ്റ്..

    കുട്ടന്റെ കിതപ്പ് മാറുന്നതിനുമുന്നെ അടുത്ത അദ്ധ്യായം പോസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷയോടെ..

    ReplyDelete
  10. പറഞ്ഞ രീതി ഇഷ്ടപ്പെട്ടെങ്കിലും പൈങ്കിളി ഫീൽ ചെയ്യും എന്നു പറയാതിരിക്കാൻ വയ്യ.

    ReplyDelete
  11. വായിക്കാന്‍ പ്രയാസം തോന്നാത്ത എഴുത്ത് നെക്സ്റ്റ് വരട്ടെ ,ആശംസകള്‍

    ReplyDelete
  12. അല്ല കൊല്ലേരീ... ഈ കഥ തന്നെയല്ലേ മുമ്പ് സുനന്ദച്ചേച്ചിയെ കഥാപാത്രമാക്കി എഴുതിയത്...? മറന്നു പോയോ...?

    ReplyDelete