Saturday, June 25, 2011

രതിനിര്‍വേദം...

ലാപ്‌ടോപ്‌ തന്റെ സന്തതസഹചാരിയായി മാറിയിരിയിക്കുന്നു. ഗള്‍ഫില്‍ വെച്ച്‌ വരമൊഴിയില്‍ ബ്ലോഗെഴുത്തു തുടങ്ങിയ സമയത്ത്‌ കിട്ടിയതാണ്‌ ഈ ശീലം. എവിടെ വെച്ച്‌ എപ്പോഴാ ഭാവന ഉണരുക എന്നറിയില്ലല്ലോ. വന്ന്‌ വന്ന്‌ നാട്ടുകാരുടെ ഇടയില്‍ ലാപ്‌ടോപ്‌ മേനോന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി താന്‍.

മഴയൊഴിഞ്ഞ സന്ധ്യയില്‍ വായനശാലാമുക്കിലേയ്ക്കു നടക്കുമ്പോള്‍ മടുപ്പായിരുന്നു സതീഷ്‌ മേനോന്റെ മനസ്സില്‍ .

ആറുമാസമെ ആയുള്ളു കഫീലുമായിപിണങ്ങി വിസയും ക്യാന്‍സലാക്കി പോന്നിട്ട്‌. വാശിയ്ക്കു ചെയ്തതാണ്‌. കുഴപ്പമൊന്നുമില്ല.. ആവശ്യത്തില്‍ കൂടുതല്‍ പറമ്പും പാടവുമുണ്ട്‌ നോക്കിനടത്താന്‍, പിന്നെ ഒരറ്റ മോനല്ലേയുള്ളു ബാംഗ്ലൂരില്‍ എം ബി ഏ പഠിയ്ക്കുന്ന അവന്‍ സ്വന്തമായി തൊഴില്‍ കണ്ടെത്തിക്കൊള്ളും. തൊഴില്‍ മാത്രമല്ല ജീവിത സഖിയേയും. അങ്ങിനെയാണ്‌ അവനെ ഞങ്ങള്‍ വളര്‍ത്തിയത്‌. ഈ കാലഘട്ടത്തിനു യോജിച്ച വിധത്തില്‍ , പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. മേനോനും നായരൊന്നുമാവണമെന്നില്ല മലയാളിയെങ്കിലും ആയാല്‍ മതിയായിരുന്നു അവസാനം അവന്‍ കൊണ്ടു വരാന്‍ പോകുന്ന പെണ്ണ്‌..!

എന്തൊക്കെ പറഞ്ഞാലും വേണ്ടായിരുന്നു.. കുറച്ചുകാലം കൂടി അവിടെ നില്‍ക്കാമായിരുന്നു. ഇതിപ്പോ കൃഷി ഗൃഹഭരണം എന്തൊക്കെ ഉത്തരവാദിത്വങ്ങള്‍ . ശീലമില്ലാത്തുകൊണ്ടാകാം തുടക്കത്തില്‍ത്തന്നെ മടുക്കാന്‍ തുടങ്ങിയത്‌. അവിടെ ആയിരുന്നപ്പോള്‍ എന്തു സുഖമായിരുന്നു. ചക്കരെ, മുത്തെ എന്നൊക്കെ പറഞ്ഞ്‌ സൗമിനിയെ സുഖിപ്പിയ്ക്കുന്ന ഒന്നോ രണ്ടോ ഫോണ്‍കോളുകളില്‍ ഒതുങ്ങുമായിരുന്നു ഗൃഹഭരണം. പിന്നെ അല്ലലും അലട്ടുമില്ലാത്ത ജോലി.. അതിനിടയില്‍ ഓഫീസില്‍ത്തന്നെ അത്യാവശ്യം ഇന്റര്‍നെറ്റ്‌ സൗകര്യങ്ങളും ചാറ്റിങ്ങും. ഒപ്പം ബ്ലോഗെഴുത്തും.. ഒരുപാടു വായനക്കാരൊന്നുമില്ലായിരുന്നെങ്കിലും ഉള്ളവര്‍ സ്ട്രോങ്ങ്‌ ഫോളോവേര്‍സ്‌ ആയിരുന്നു.. കൂട്ടത്തില്‍ ഒന്നു രണ്ടു ആരാധികമാരും. അവരുടെ മെയിലുകള്‍ .. പഞ്ചാരകലര്‍ത്തിയുള്ള മറുമൊഴികള്‍ , അവര്‍ക്കാര്‍ക്കുമറിയില്ലല്ലൊ തന്റെ യഥാര്‍ത്ഥ ഊരും പേരും പ്രായവുമൊന്നും.. ഡബിള്‍ ഏം.എ., കുഞ്ഞുനാളിലെ സാഹിത്യ നിപുണന്‍, വിദ്യാഭ്യാസകാലത്തെ പുരസ്കാരങ്ങള്‍ . ഒറ്റ നോട്ടത്തില്‍ ഒരു യൂണിവേര്‍സിറ്റി ചാന്‍സലര്‍ക്ക്‌ വേണ്ട എല്ലാ യോഗ്യതയും.! അങ്ങിനെ ഇനി പ്രൊഫയിലില്‍ എഴുതി പിടപ്പിയ്ക്കാന്‍ എന്താണ്‌ ബാക്കിയുണ്ടായിരുന്നത്‌..! ഒപ്പം പണ്ടു കല്യാണാലോചനാസമയത്ത്‌ പെണ്ണു വീട്ടുകാരെ കാണിയ്ക്കാനായി ഗള്‍ഫില്‍ വെച്ചെടുത്ത ഫോട്ടോയും... പിന്നെ എന്തു വേണം.!

കൊച്ചുപുസ്തകങ്ങളല്ലാതെ മറ്റൊന്നും വായിച്ച്‌ ശീലമില്ല ചെറുപ്പം മുതലെ, അതിന്റെ ഗുണം എന്തെങ്കിലും എഴുതുമ്പോള്‍ കാണുന്നുണ്ട്‌.. കാമ്പും കഴമ്പുമുള്ള ഒരു പോസ്റ്റെങ്കിലും ഇടാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ.. എന്നിട്ടും ആരാധികമാര്‍ . ഓര്‍ക്കുമ്പോള്‍ ചുണ്ടില്‍ ചിരി വിടരുന്നു.. ഒരു കാലമായിരുന്നു അത്‌.. കാമ്പസ്‌കാലം പോലെ മനോഹരമായിരുന്നു. മരുഭൂമിയിലെ "ബൂലോകവാസവും"

എല്ലാംക്കൊണ്ടും രാജയോഗമായിരുന്നു. ഇനി ഇവിടെ എന്തെങ്കിലും ചെയ്യണം..! വേനല്‍ കഴിയട്ടെ എന്നു കരുതി ആദ്യം.. വേനല്‍ കഴിഞ്ഞു. വര്‍ഷക്കാലമായി.. വര്‍ഷക്കാലത്ത്‌ എന്തു ചെയ്യാന്‍.? കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ വര്‍ഷവും തീരും, വീണ്ടും വേനലാവും..!

അല്ലെങ്കില്‍ത്തന്നെ ഈ അമ്പതിനോടടുക്കുന്ന പ്രായത്തിലിനി എന്തു ചെയ്യാനാ.! കോരിചൊരിയുന്ന തിരുവാതിര ഞാറ്റുവേലയിലെ ഈ തണുപ്പില്‍ നട്ടുച്ചയ്ക്ക്‌ സൗമിനിയെ കെട്ടിപ്പിടിച്ചു കിടന്നു വല്ലതും ചെയ്യാമെന്നു കരുതിയാല്‍ അതിനുള്ള ആവേശംപോലും വല്ലാതെ കുറഞ്ഞുപോയി. എന്തിന്‌ ബ്ലോഗില്‍ പേരിനെങ്കിലും ഒരുപോസ്റ്റിട്ടിട്ട്‌ മാസം മൂന്നായി..!

കൊളസ്ട്രോള്‍ , ബീപി.. ഒപ്പം ഈ കുടവയറും; ഗള്‍ഫിന്റെ ഓര്‍മ്മയ്ക്കായി കിട്ടിയ സമ്മാനങ്ങള്‍ ... ഒരു കാലത്ത്‌ എന്തു നല്ല ബോഡിയായായിരുന്നു തന്റെ. മധുവിധു രാവുകളിലെ ആനന്ദനിമിഷങ്ങളില്‍ എത്രയെത്ര വര്‍ണ്ണിച്ചാലും മതിവരാറുണ്ടായിരുന്നില്ല സൗമിനിയ്ക്ക്‌. അതെ അവള്‍തന്നെ ഇപ്പോള്‍ !

ആകെ ഒരു മരവിപ്പ്‌.. അലസത.... മാന്ദ്യം.. അങ്ങിനെ എല്ലാംകൊണ്ടും ദിക്കു മുട്ടിയപ്പോള്‍ കാരണം തേടി മരത്താക്കരയിലുള്ള ജോല്‍സ്യന്‍ പ്രദീപ്‌ പണിയ്ക്കരെ പോയി കണ്ടപ്പോളല്ലെ മനസ്സിലായത്‌ ഏഴരശ്ശനി തുടങ്ങിയിരിയ്ക്കുന്നു.! വിനാശകാലെ വിപരീത ബുദ്ധി.. എന്തു പറഞ്ഞിട്ടെന്താ പോയ വിസ ഇനി തിരിച്ചു കിട്ടില്ലല്ലോ .

ആകെയുള്ള ആശ്വാസം വൈകുന്നേരത്തെ രണ്ടു പെഗ്ഗും, ഈ ലാപ്‌ടോപും അതിനകത്തെ നെറ്റും, പിന്നെ സന്ധ്യാനേരത്തെ ചന്തമുക്കിലെ വായനശാലയിലെ സൗഹൃദസദസുമാണ്‌.. അറുപതു പിന്നിട്ടിട്ടും ഡൈയും വാരിപൂശി യുവാവിന്റെ പരിവേഷവുമായി നടക്കുന്ന രാമേട്ടന്‍ മുതല്‍ പ്ലസ് ടു പയ്യന്‍ റിജു വരെ, അങ്ങിനെ വിവിധ പ്രായത്തില്‍ അഞ്ചാറു പേര്‍ എപ്പോഴും കാണും അവിടെ.. എന്നും എന്തെങ്കിലും പുതിയ വിഷയങ്ങളുമുണ്ടാകും... രാഷ്ട്രീയം, സിനിമ, സ്പോര്‍ട്‌സ്‌... അങ്ങിനിയങ്ങിനെ. കുറച്ചു ദിവസം മുമ്പു വരെ നിയമസഭ തെരെഞ്ഞെടുപ്പും ക്രിക്കറ്റും മറ്റുമായിരുന്നു വിഷയങ്ങള്‍ .. ഇപ്പോള്‍ എല്ലാം തീര്‍ന്ന്‌ സ്വായശ്രായമൊക്കെ മടുത്ത്‌ മറ്റൊന്നും ചര്‍ച്ച ചെയ്യാനില്ലതെ വെസ്റ്റ്‌ ഇന്‍ഡീസുമായുള്ള ടെസ്റ്റും, വിമ്പിള്‍ഡണുമൊക്കെ കാത്തിരിയ്ക്കുന്ന തണുപ്പിന്റെ ഇടവേളയിലേയ്ക്ക്‌ ചുടു കപ്പലണ്ടി പൊതിയെന്ന പോലെ രതിചേച്ചിയുടെ കടന്നുവരവ്‌. ഒപ്പം ആ വേഷം ചെയ്തനടി കോതാ മേനോന്റെ കല്യാണവും കൂടിയായപ്പോള്‍ എല്ലാം തികഞ്ഞു.

ഇപ്പോള്‍ നാലു മലയാളി കൂടുന്നിടത്തൊക്കെ ഇതു മാത്രമല്ലെ സംസാരവിഷയം.. സ്വാഭാവികമായും ഞങ്ങളുടെ സദസ്സിലും.. പതിവിലും ആളുണ്ടായിരുന്നു വായനശാലയില്‍ അന്ന്‌.. ഇലക്ഷന്‍ നാളുകളിലെ ഇടതു പക്ഷവും വലതു പക്ഷവും പോലെ ചേരി തിരിഞ്ഞു തര്‍ക്കിക്കുകയാണ്‌ യുവജനങ്ങളും മദ്ധ്യവസ്ക്കരും... വിഷയം അതു തന്നെ രതി ചേച്ചി.. പഴയ രതിചേച്ചിയുടെ പൊക്കിളിനാണോ, പുതിയ രതിചേച്ചിയുടെ പൊക്കിളിനാണൊ ചന്തവും ആഴവും കൂടുതല്‍ .. പതിവുപോലെ പഴമയും പുതുമയും തമ്മിലുള്ള വടംവലി.. തലമുറകളുടെ അന്തരം.!

"ഇവളൂടെതിന്‌ ഇത്തിരി വെളുപ്പു കൂടും അല്ലാതെന്താ.. ഷെയിപ്പെന്നു പറഞ്ഞാല്‍ അതവളുടേതു തന്നെയായിരുന്നു. പൊക്കിളു മാത്രമല്ല വയറും."  തൈക്കിളവന്മാര്‍ പഴയ ഭാരതി ചേച്ചിയുടെ രൂപഭാവങ്ങള്‍ മനസ്സില്‍ ആവാഹിച്ച്‌ പ്രായവും ആരോഗ്യവും മറന്നു ചേച്ചിയ്ക്കു വേണ്ടി പൊരുതുന്നു.

ഒരു പക്ഷവും ചേര്‍ന്നില്ല, കൗതുകത്തോടെ നിശ്ശബ്ദം എല്ലാം കേട്ടിരുന്നു.. ഒരഭിപ്രായവും പറയാന്‍ പോയില്ല. അണ്ണാഹസാരയോ, സ്മാര്‍ട്‌ സിറ്റിയോ അല്ല, ഇതു വെറുമൊരു ഇക്കിളി, പൈങ്കിളി വിഷയമാണ്‌.. ഇടയില്‍ കയറി എന്തെങ്കിലും പറഞ്ഞ്‌ അവരുടെ ഇടയില്‍ ഉണ്ടാക്കിയെടുത്ത ബുദ്ധിജീവി ഇമ്മേജ്‌ കളയാതിരിയ്ക്കുന്നതല്ലെ ബുദ്ധി..

സതീഷ്‌ മേനോന്റെ മനസ്സ്‌ ഒരുപാടു വര്‍ഷങ്ങള്‍ക്കപ്പുറം പഴയ രതിചേച്ചിയുടെ പുറകെ സഞ്ചരിയ്ക്കാന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍ . ഒരു വിഷുക്കണിയായാണ്‌ രതിചേച്ചി തിയറ്ററുകളിലെത്തിയത്‌. പത്താംക്ലാസു പരീക്ഷ എഴുതി റിസള്‍റ്റും കാത്തിരിയ്ക്കുന്ന കാലം. ഒരു സന്ധ്യക്ക്‌ അമ്മൂമ്മയ്ക്ക്‌ കുഴമ്പു വാങ്ങാനായി പുതുക്കാട്‌ അങ്ങാടിയിലേയ്ക്ക്‌ പോയപ്പോള്‍ വഴിയരികില്‍ കണ്ട കാഴ്ചകള്‍ ! കണ്ണു തള്ളിപോയി.. ചുമരുകളായ ചുമരുകളിലെല്ലാം നീണ്ടുനിവര്‍ന്നു കിടക്കുന്ന രതിചേച്ചിയുടെ വിടര്‍ന്ന കാലുകള്‍ , പൊക്കിള്‍ചുഴി, പിന്നെ അരഞ്ഞാണവും. ഒരു കൗമാരക്കാരന്റെ മനസ്സിന്റെ സമനിലതെറ്റാന്‍ മറ്റെന്തു വേണം! അച്ഛന്റെ പുതിയ സൈക്കിളിലായിരുന്നു യാത്ര.. എന്‍ എച്ച്‌ 47 പണി നടക്കുന്ന സമയവും ഒപ്പം സന്ധ്യാനേരത്തെ റോഡിലെ തിരക്കും.... അമ്മയുടെ പ്രാര്‍ത്ഥന, പരദേവതകളുടെ അനുഗ്രഹം.. സഡന്‍ ബ്രൈയ്ക്കിട്ടു നിര്‍ത്തിയ ഒരു വെളുത്ത അംബാസിഡര്‍ ടാക്സിയുടെ തൊട്ടു മുമ്പില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ താനും തന്റെ സൈക്കിളും. ഒരു നിമിഷം കൂടി വൈകിയിരുന്നെങ്കില്‍ ...


"മൊട്ടേന്നു വിരിഞ്ഞില്ല.. അപ്പൊളേയ്ക്കും അവന്റെ ഒരു......!!! ചാവാണ്ട്‌ വീട്ടി പോവാന്‍ നോക്കടാ.".

പരിസരബോധം തിരിച്ചു വന്നു .. ഡ്രൈവര്‍ പറഞ്ഞ തെറിയുടെ അര്‍ത്ഥം ഓര്‍ത്തില്ല.. ഒന്നും ഓര്‍ത്തില്ല... മനസ്സു നിറയെ... സത്യമായിരുന്നു, മൊട്ടേന്നു പൂര്‍ണ്ണമായും വിരിഞ്ഞിരുന്നില്ല.. പക്ഷെ വിരിയാന്‍ വെമ്പി തുടിയ്ക്കുന്ന കാലമായിരുന്നു അത്‌.. വസ്ത്രങ്ങള്‍ക്കകത്ത്‌ ഒളിപ്പിച്ചു വെച്ചിട്ടുള്ള സ്ത്രീ ശരീരത്തിനകത്ത്‌ ഒരു മാസ്മരിക ലോകവും അവിടെ നിറയെ അത്ഭുതക്കാഴ്ചകളും ഒരുക്കിവെച്ചിട്ടുണ്ടെന്ന തോന്നല്‍ മനസ്സില്‍ ഇളക്കങ്ങള്‍ സൃഷ്ടിയ്ക്കാന്‍ തുടങ്ങിയിരുന്നു. അമ്പലക്കുളത്തില്‍ പെണ്ണുങ്ങളുടെ കടവിലേയ്ക്ക്‌ ഒളികണ്ണിട്ടു നോക്കുമ്പോള്‍ മനസ്സില്‍ അസ്വസ്ഥതയും കുറ്റബോധവും നിറയും... എന്നിട്ടും വീണ്ടും വീണ്ടും നോക്കാതാരിയ്ക്കാന്‍ കഴിഞ്ഞില്ല. നിര്‍വചിയ്ക്കാന്‍ കഴിയാത്ത എന്തൊക്കയോ മോഹങ്ങള്‍ മനസ്സില്‍ നിറഞ്ഞു തുളുമ്പാന്‍ തുടങ്ങിയിരുന്നു. മുഖക്കുരു മുളയ്ക്കുന്ന വല്ലാത്തൊരു പ്രായം തന്നെയായിരുന്നു അത്‌.

അന്നു രാത്രി, ആ പോസ്റ്ററുകളില്‍ നിറഞ്ഞു നിന്നിരുന്ന രതിചേച്ചിയുടെ വിവിധ ഭാവങ്ങള്‍ മനസ്സില്‍ നിനച്ചു ഉറങ്ങാന്‍ കിടക്കുമ്പോളാണ്‌ ജീവിതത്തില്‍ ആദ്യമായി താന്‍ "ഋതുമതനന്‍" ആയത്‌".. ആ പ്രയോഗം ശരിയാണോ എന്നറിയില്ല .. അല്ലെങ്കിലും ചില വാക്കുകളും ആചാരങ്ങളും ആഘോഷങ്ങളും സ്ത്രീകള്‍ക്കു മാത്രമായി മാറ്റിവെച്ചിയ്ക്കുകയല്ലെ സമൂഹം.

"കോപ്പര്‍ ഔട്ട്‌.. കോപ്പര്‍ ഔട്ട്‌.. ചെമ്പു പുറത്ത്‌.. ചെമ്പു പുറത്ത്‌."

അഞ്ചേമുക്കാലിന്റെ "അയ്യപ്പ“യില്‍  വന്നിറിങ്ങിയ പപ്പന്റെ അലര്‍ച്ച കേട്ടാണ്‌ സതീഷ്‌ മേനോന്‍ ദിവാസ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്‌ .. ടൗണില്‍ ഒരു കുറിക്കമ്പനിയിലെ ക്ലര്‍ക്കാണ്‌ പപ്പന്‍. എന്നും ഇതുപോലെ എന്തെങ്കിലും വിശേഷങ്ങളുമായി ബസ്സിറങ്ങിയാല്‍ നേരെ ഞങ്ങളുടെ ഇടയിലേയ്ക്കായിരിയ്ക്കും അവന്റെ വരവ്‌.

എല്ലാം ഒരു അഡ്‌ജസ്റ്റുമെന്റായിരുന്നു... അവര്‍ കല്യാണം കഴിച്ചിട്ടൊന്നുമില്ല. ആ കോതയും മേനോനും പടം ഹിറ്റാവാന്‍ വേണ്ടി പ്രൊഡ്യൂസറും ഡയറക്ടരും ചേര്‍ന്നൊരുക്കിയ നാടകമായിരുന്നു എല്ലാം. "പാടം പൂത്ത കാലം പാടാന്‍ വന്നു നിയ്യും..." എന്നൊക്കെ പാടി രണ്ടുപേരുമൊന്നിച്ച്‌ തിയ്യറ്ററുകള്‍ കയറിയിറങ്ങിയതൊക്കെ വെറുതെ നാട്ടുകാരെ പറ്റിയ്ക്കാന്‍.."

ചര്‍ച്ച നിലച്ചു.. അവിടെ കൂടിയിരുന്നവര്‍ ഒരു നിമിഷം സ്തംഭിച്ചു പോയി. അവിടമാകെ അമ്പരപ്പു നിറഞ്ഞ അവിശ്വസനീയതയുടെ നിശ്ശബ്ദത പരന്നു..

"എന്തൊക്കയാ നീ പറയുന്നെ, ആരാ ഇതൊക്കെ നിന്നോട്‌ പറഞ്ഞത്‌? വെറുതേ വേണ്ടാതീനമൊന്നും പറഞ്ഞുണ്ടാക്കേണ്ട കെട്ടൊ....."

"സത്യമാണ്‌ സതീശേട്ടാ, ഞങ്ങളുടെ മേനേജര്‌ ജോസഫ്‌ സാറിന്റെ ഭാര്യവീട്‌ ഈ കോതാ മേനോന്റെ വീടിനടുത്തല്ലെ... അവരിന്നിലേ അവിടെ പോയപ്പോള്‍ അറിഞ്ഞതാണ്‌.. കോതാമേനോന്റെ വീട്ടില്‍ ജോലിയ്ക്കു നില്‍ക്കുന്ന തള്ള ഈ ചേച്ചിയുടെ അയല്‍ക്കാരിയാണ്‌... തറവാട്ടില്‍ എല്ലാവര്‍ക്കും മനസ്സിലാവാന്‍ തുടങ്ങിയത്രേ... ആരു പുറത്തു പറയുന്നില്ല എന്നെയുള്ളു.." പ്രോഡ്യൂസറുമായുള്ള എഗ്രിമെന്റൊന്നു കഴിഞ്ഞോട്ടെ കാണിച്ചു തരാം ഞാന്‍.." എന്നൊക്കെ തര്‍ക്കിച്ച്‌ എന്നും രാത്രിയില്‍ മുറിയില്‌ മുട്ടന്‍ വഴക്കാണെത്രെ, ഇനിയിപ്പൊ കിടപ്പും ചിത്രം സിനിമയിലെപോലേയാണാവോ?.. ഒരാള്‍ നിലത്തും മറ്റേയാള്‍ കട്ടിലിലും... ആര്‍ക്കറിയാം!!"

ഒരു പോസ്റ്റിനുള്ള വകുപ്പായി.. മടങ്ങുമ്പോള്‍ മനസ്സില്‍ ചിരിയ്ക്കുകയായിരുന്നു സതീഷ്‌ മേനോന്‍.. വിചിത്രമാണ്‌ നമ്മള്‍ മലയാളികളുടെ കാര്യം.. താരങ്ങളുടെ വിവാഹവും വിവാഹ മോചനവും ഒരേ മനസ്സോടെ, ആഹ്ലാദത്തോടെ ആഘോഷിയ്ക്കും.. കഥകള്‍ മെനയുമ്പോളും അവരും തങ്ങളെപോലെ മനുഷ്യരാണ്‌ എന്ന കാര്യം പോലും മറക്കും..

ഇനി അവന്‍ പറഞ്ഞതിലും വല്ല സത്യവുമുണ്ടാവുമോ.? ഒന്നും പറയാന്‍ പറ്റില്ല...! അത്രയ്ക്കും പരിതാപകരമല്ലെ മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ.. എന്തൊക്കെ കൊട്ടിഘോഷങ്ങളാണ്‌ ഒരു സിനിമ ഒന്നു വിജയിപ്പിച്ചെടുക്കാന്‍.. പുതിയതായി ഒരു നല്ല തിരക്കഥ ഒരുക്കാന്‍ കഴിയാതെ പഴയതെല്ലാം പൊടി തട്ടിയെടുക്കേണ്ട ഗതികേട്‌ വരെയായി!

രതിചേച്ചി ഹിറ്റായാല്‍ ഇനി അടുത്തത്‌ ആരുടെ ഊഴമാണ്‌.?

മഴയൊഴിഞ്ഞ സന്ധ്യയില്‍ തിരുവാതിര ഞാറ്റുവേലയുടെ കുളിരില്‍ ചിറവരമ്പിലൂടെ നടക്കുകയായിരുന്നു മേനോന്‍.

"മൗനമെ നിറയും മൗനമെ.. ഇതിലെ പോകും കാറ്റില്‍ ..... ഇവിടെ വിരിയും മലരില്‍ .... മണമായ്‌, കുളിരായ്‌.." ഏകാന്തതയില്‍ ആരോ നീട്ടി പാടുന്നതു പോലെ തോന്നി സതീഷ്‌ മേനോന്‌..

സുഭാഷിണി!! തകരയുടെ സ്വന്തം സുഭാഷിണി.. !

മദജലം ഒലിച്ചിറങ്ങിന്നുവോ എന്നു തോന്നിപ്പിയ്ക്കുന്ന നനവാര്‍ന്നു വിടര്‍ന്ന കണ്ണുകള്‍ , വശ്യതയാര്‍ന്ന തടിച്ച ചുണ്ടുകള്‍ക്കിടയിലെ വെളുത്ത പല്ലുകള്‍ ... ഇടുങ്ങിയ, വിടര്‍ന്ന, ഒതുങ്ങിയ തടിച്ച...!!!

സുഭാഷിണിയെ പുനരാവിഷ്ക്കരിക്കാന്‍ ഒരാളേയും കണ്ടെത്താനാവാതെ കുഴഞ്ഞ മനസ്സുമായി തിരിച്ചു വീട്ടിലെത്തിയപ്പോഴേയ്ക്കും സതീഷ്‌ മേനോന്റെ മനസ്സില്‍ വല്ലാത്ത നവോന്മേഷം നിറഞ്ഞിരുന്നു.

"സതീശേട്ടാ സത്യം പറയൂ, എന്നോടു പറയാതെ ഇന്നെന്തിലും കഴിച്ചിരുന്നോ.. മുസ്ലിപവ്വറൊ മറ്റോ".

ആ രാത്രി വേഴ്ചയുടെ പാരമ്യ നിമിഷങ്ങള്‍ക്കൊടുവില്‍ നിര്‍വൃതിയുടെ തുഞ്ചത്തേറി ഭോഗാലസ്യതളര്‍ച്ചയില്‍ സുഖാനുഭൂതികള്‍ ഇത്തിരിപോലു ചോര്‍ന്നു പോകാതിരിയ്ക്കാന്‍ വസ്ത്രം ധരിയ്ക്കാന്‍ പോലുമൊരുങ്ങാതെ സതീശേട്ടനോട്‌ ഒട്ടിചേര്‍ന്നു കിടക്കുമ്പോള്‍ ചോദിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല സൗമിനിയ്ക്ക്‌.. ഒരു പാടു നാളുകള്‍ക്കു ശേഷമാണ്‌ ശേഷമാണ്‌ അവള്‍ക്കു തന്റെ സതീശേട്ടനെ തിരിച്ചു കിട്ടുന്നത്‌.

മറുപടിയൊന്നും പറഞ്ഞില്ല അവന്‍, അവളെ ഒന്നു കണ്ണിറുക്കി കാണിച്ചു.. ഒരു പാടിഷ്ടമാണവള്‍ക്കത്‌. പ്രത്യേകിച്ചും സുഖാലസ്യത്തിന്റെ ഇത്തരമൊരു ഇടവേളയില്‍ അതും ബെഡ്‌റൂം ലാമ്പിന്റെ വെളിച്ചത്തില്‍ .

ഉത്തേജക മരുന്നൊന്നും കഴിച്ചിരുന്നില്ല, അങ്ങിനെ ഒരു ശീലവുമില്ല ഇതുവരെ... പക്ഷെ, അവള്‍ക്കങ്ങിനെ തോന്നിയതില്‍ അത്ഭുതമില്ല അത്രയ്ക്കും ഉജ്ജ്വല പെര്‍ഫോമന്‍സ്‌ തന്നെയായിരുന്നു അത്‌. തന്റെ മുന്നില്‍ സൗമിനി മാത്രമായിരുന്നില്ലല്ലൊ ഇന്നവള്‍ ! ആ സമയത്ത്‌ തന്റെ മനസ്സില്‍ തെളിഞ്ഞു വന്ന ഒരോരോ രൂപങ്ങളില്‍ , വ്യത്യസ്ഥ മുഖാഭാവങ്ങളില്‍ , വേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നില്ലെ അവള്‍ ! ഓരോ രൂപത്തിലും, ഒരോ ഭാവത്തിലും സ്വയം മറന്ന് ആടിത്തിമിര്‍ക്കുകയായിരുന്നു താന്‍, മതിവരുവോളം, കൊതി തീരുവോളം.. ശരിയ്ക്കും തളര്‍ന്നുപോയി ഇരുവരും. തിരുവാതിര ഞാറ്റുവേലയുടെ കുളിരിലും വിയര്‍ത്തൊഴുകി.

ബെഡ്‌റൂം ലാമ്പിന്റെ ചുവപ്പില്‍ വിയര്‍ത്തു തിളങ്ങി തളര്‍ന്നു തന്നോടൊട്ടികിടക്കുന്ന അവളുടെ നഗ്നമേനിയ്ക്ക്‌ വല്ലാത്ത ചന്തം തോന്നി അവനപ്പോള്‍. കാലം അവളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല, നിറത്തിനുപോലും കാര്യമായ മങ്ങലില്ല. അവളിപ്പോഴും പഴയപോലെ മെലിഞ്ഞിട്ടുതന്നെ.. കുറെ നാളായി താന്‍ സൗമിനിയെ ഇങ്ങിനെ ശ്രദ്ധിയ്ക്കാറില്ലല്ലൊ എന്നവന്‍ അത്ഭുതത്തോടെ ഓര്‍ത്തു..

" നിനക്കൊരു പൊന്നരഞ്ഞാണം വാങ്ങിത്തരട്ടെ സൗമിനി, നല്ല ഭംഗിയുണ്ടാകും, നിന്റെ അരക്കെട്ടിനത്‌ നല്ല ചേര്‍ച്ചയായിരിയ്ക്കും."

ചെമ്പരത്തിപ്പൂവിനു സമാനം ചുവന്നുതുടുത്ത അവളുടെ ചെവിയില്‍ ചുണ്ടമര്‍ത്തി അങ്ങിനെ മൊഴിയാതിരിയ്ക്കാന്‍ കഴിഞ്ഞില്ല സതീഷ്‌ മേനോനപ്പോള്‍ ....


കൊല്ലേരി തറവാടി

25/006/2011

13 comments:

  1. വെറുതെ ഒരു പോസ്റ്റ്..

    ReplyDelete
  2. രതിചേച്ചി ഹിറ്റായാല്‍ ഇനി അടുത്തത്‌ ആരുടെ ഊഴമാണ്‌.?

    അവളുടെ രാവുകള്‍ ?

    ReplyDelete
  3. അടുത്തത് തകര, പിന്നെ പറങ്കിമല, ആവേശത്തോടെ കണ്ട ബ്ലൂ ലഗൂണ്‍.

    ReplyDelete
  4. kolleri ithavana
    pidi vittu poyo?

    ReplyDelete
  5. കഥ വലിയ കുഴപ്പമില്ല, പക്ഷേ എങ്കിലും എന്റെ സതീഷ് നായര്‍ പിള്ള മേനോനേട്ടാ......

    ReplyDelete
  6. ഒരു ഡബിള്‍ എമ്മേക്കാരനല്ല, ഒരു മൂന്നര എമ്മെയെങ്കിലും ഉള്ളവനേ ഇതുപോലുള്ള എഴുതാന്‍ പറ്റൂ മിസ്റ്റര്‍ സതീഷ് മേനോന്‍ നായര്‍ പിള്ള ചോട്ടാ.

    ReplyDelete
  7. hai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
    edyke enne onnu nokkane...
    venamengil onnu nulliko....
    nishkriyan

    ReplyDelete
  8. ദങ്ങിനെയാണ്സംഭവങ്ങള്‍.....

    ReplyDelete
  9. എന്റമ്മോ! ഞാന്‍ ഈ വഴിവന്നിട്ടില്ല.ഒന്നും വായിച്ചിട്ടുമില്ല .

    ReplyDelete
  10. എന്റെ എല്ലാകൊപ്പും വെച്ച് ഈ സതീഷ് മേനോന്റെ മുമ്പിൽ ഞാൻ കീഴടങ്ങുന്നു...
    എന്തടവൻ ആ പെർഫോമൻസ്...!
    ഒപ്പം ഇമ്മണി കാര്യങ്ങളും പറഞ്ഞീരിക്കുന്നു..
    “വിചിത്രമാണ്‌ നമ്മള്‍ മലയാളികളുടെ കാര്യം..
    താരങ്ങളുടെയും മറ്റും വിവാഹവും വിവാഹ മോചനവും ഒരേ മനസ്സോടെ, ആഹ്ലാദത്തോടെ ആഘോഷിയ്ക്കും..
    കഥകള്‍ മെനയുമ്പോളും അവരും തങ്ങളെപോലെ മനുഷ്യരാണ്‌ എന്ന കാര്യം പോലും മറക്കും...”

    ReplyDelete
  11. ഈ പോസ്റ്റിന്റെ ലിങ്ക് ഞങ്ങൾ ബിലാത്തി മലയാളിയുടെ ഈ ആഴ്ച്ചത്തെ വരാന്ത്യത്തിൽ ഇട്ടിട്ടുണ്ട് കേട്ടൊ ഭായ്
    http://sites.google.com/site/bilathi/vaarandhyam

    ReplyDelete
  12. നല്ല പോസ്റ്റും,സമയോചിതമായ,സത്യസന്ധമായ എഴുത്തു,ഇനി എന്ത് എന്നോ???ഇന്നലത്തെ ഇൻഡ്യവിഷൻ ഇൻറ്റർവ്യൂ,പിന്നെ സിനിമാ പത്ര അവലോകനവും ഒന്നും ആരും കണ്ടില്ലെ? തകര,അവളുടെ രാവുകൾ,പിന്നെയും ഒന്നു രണ്ടു സിനിമ,ഇതിനൊക്കെ കോൾഷീറ്റും ഡയറക്ടറും വരെ ആയിക്കഴിഞ്ഞു.........ഇനി എന്തെല്ലാം കാണാനിരിക്കുന്നു ശ്രീപത്മനാഭാ,വ്യാകുലമാതാവെ, എന്റെ ഗീവർഗീസ് പുണ്യവാളാ!!!

    ReplyDelete